കോവിഡ് മാറ്റമില്ല; രോഗബാധ 9347, സമ്പർക്കം 8216, രോഗമുക്‌തി 8924, മരണം ആയിരം കടന്നു

By Desk Reporter, Malabar News
Kerala Covid Report 2020 Oct 11_Malabar News
Ajwa Travels

തിരുവനന്തപുരം: കണക്കിൽ കാര്യമായ മാറ്റമില്ല. ഇന്ന് 9347 ആണ് രോഗബാധ. മൂന്നു ജില്ലകളിൽ ഇന്നും ആയിരത്തിനു മുകളിലാണ് കണക്ക്. കോഴിക്കോട്, മലപ്പുറം, എറണാകുളം ജില്ലകളിലാണ് ഏറ്റവും ഉയർന്ന രോഗബാധ. 1451 പേർക്കാണ് ഇന്ന് മലപ്പുറം ജില്ലയിൽ നിന്ന് മാത്രം രോഗബാധ സ്‌ഥിരീകരിച്ചത്‌. കോവിഡ് രോഗബാധിത മരണസംഖ്യ 1000 കടന്നു എന്നത് ഏറെ ദുഃഖകരമാണ്. ഇന്ന് 15 വയസ്സിൽ താഴെയുള്ള ഒരുകുട്ടി കോവിഡ് രോഗത്തിന് ഇരയായി മരണത്തിന് കീഴടങ്ങി. കണ്ണൂർ ജില്ലയിൽ നിന്നുള്ള തിമിരി സ്വദേശിയായ 13 വയസ്സുള്ള ജോണി ജിമ്മിയെന്ന കുട്ടിയാണ് കോവിഡ് മരണത്തിന് ഇരയായത്.

ഇന്നത്തെ ആകെ രോഗബാധ 9347 ആണ്.സംസ്‌ഥാനത്ത്‌ രോഗമുക്‌തി നേടിയത്  8924 സ്‌ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 25 ആണ്. സമ്പര്‍ക്ക രോഗികള്‍ 8,216 ഇന്നുണ്ട്. ഉറവിടം അറിയാത്ത 821 രോഗബാധിതരും, 96,316 പേർ നിലവിൽ ചികിൽസയിലുമുണ്ട്. 105 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്‌ഥിരീകരിച്ചതാണ് ഇന്നത്തെ അപകടകരമായ മുന്നറിയിപ്പ്. 12 പുതിയ ഹോട്ട് സ്‌പോട്ടുകളും നിലവിൽ വന്നു.

ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;

കാസർഗോഡ്: 242
കണ്ണൂർ: 413
വയനാട്: 148
കോഴിക്കോട്: 1219
മലപ്പുറം: 1451
പാലക്കാട്: 640
തൃശ്ശൂർ: 960
എറണാകുളം: 1228
ആലപ്പുഴ: 619
കോട്ടയം: 417
ഇടുക്കി: 123
പത്തനംതിട്ട: 378
കൊല്ലം: 712
തിരുവനന്തപുരം: 797

ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 8924, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 1200, കൊല്ലം 1421, പത്തനംതിട്ട 240, ആലപ്പുഴ 729, കോട്ടയം 161, ഇടുക്കി 50, എറണാകുളം 1036, തൃശൂര്‍ 580, പാലക്കാട് 546, മലപ്പുറം 1059, കോഴിക്കോട് 954, വയനാട് 96, കണ്ണൂര്‍ 347, കാസര്‍ഗോഡ് 505. ഇനി ചികിൽസയിലുള്ളത് 96,316. ഇതുവരെ ആകെ 1,91,798 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.

Most Read: ഭൂസ്വത്ത് കാര്‍ഡ്; ഗ്രാമീണ ഇന്ത്യയുടെ മാറ്റത്തിനുള്ള ചരിത്ര നീക്കം; പ്രധാനമന്ത്രി

ആകെ 9,347 രോഗബാധിതരില്‍, രോഗം സ്‌ഥിരീകരിച്ച 46 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരാണ്. ഇതര സംസ്‌ഥാനങ്ങളില്‍ നിന്നും വന്ന 155 പേര്‍ക്കും കോവിഡ് സ്‌ഥിരീകരിച്ചു. ഇന്നത്തെ രോഗ ബാധിതരില്‍ 821 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്‌തമല്ല. സമ്പര്‍ക്കത്തിലൂടെ 8216 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. കാസര്‍ഗോഡ് 222, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 270 പേര്‍ക്കും, കോഴിക്കോട് 1128, മലപ്പുറം 1332, വയനാട് ജില്ലയില്‍ നിന്നുള്ള 141 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 404 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 943 പേര്‍ക്കും, എറണാകുളം 1032, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 615 പേര്‍ക്കും, ഇടുക്കി 78, കോട്ടയം 405, കൊല്ലം ജില്ലയില്‍ നിന്നുള്ള 705 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 308, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 633 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.

സംസ്‌ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 1003 ആയി. ഇന്ന് കോവിഡ്-19 സ്‌ഥിരീകരിച്ച മരണങ്ങള്‍ 25 ആണ്. തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശിനി മീനകുമാരി (68), പൂജപ്പുര സ്വദേശി പീരുമുഹമ്മദ് (84), കൊല്ലം സ്വദേശി ക്ലീറ്റസ് (70), പെരിനാട് സ്വദേശി അപ്പുക്കുട്ടന്‍പിള്ള (81), പടിയാട്ടുവിള സ്വദേശിനി കുട്ടിയമ്മ (63), ആലപ്പുഴ പൊള്ളൈത്തി സ്വദേശി ഇമ്മാനുവല്‍ (77), വണ്ടാനം സ്വദേശിനി ബീവികുഞ്ഞ് (72), പുന്നപ്ര സ്വദേശി അബ്ദുള്‍ ജലീല്‍ (59), മുഹമ്മ സ്വദേശിനി ശാരദ (80), കോട്ടയം എരുമേലി സ്വദേശി അബ്ദുള്‍ ഖാദര്‍ (80), ചങ്ങനാശേരി സ്വദേശി കുട്ടപ്പന്‍ ആചാരി (70), തൃശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശി വേലപ്പന്‍ (84), കണ്ണാര സ്വദേശി ജോര്‍ജ് (61), പെരിയമ്പലം സ്വദേശി അസീസ് (84), മലപ്പുറം ചെറുവയൂര്‍ സ്വദേശി ശ്രീധരന്‍ (68), കുറുലായി സ്വദേശി രാഘവന്‍ നായര്‍ (72), കോട്ടായി സ്വദേശി കുഞ്ഞുമോന്‍ ഹാജി (70), മഞ്ചേരി സ്വദേശി കുഞ്ഞിമുഹമ്മദ് (64), തലക്കാട് സ്വദേശി സെയ്ദ് മുഹമ്മദ് (52), കോഴിക്കോട് ഓമശേരി സ്വദേശി ഇബ്രാഹീം (75), പനങ്ങാട് സ്വദേശി ഗോപാലന്‍ (65), കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശി കണ്ണന്‍ (77), തിമിരി സ്വദേശി ജോണി ജിമ്മി (13), കാസര്‍ഗോഡ് ഉദുമ സ്വദേശി ദാമോദരന്‍ (63), മങ്കല്‍പടി സ്വദേശിനി നഫീസ (58) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്‌ഥിരീകരിച്ചു.

Related News: ആന്റിജന്‍ പരിശോധനയില്‍ കൊള്ള നടത്തി സ്വകാര്യ ലാബുകള്‍

ഇന്ന് രോഗം ബാധിച്ചത് 105 ആരോഗ്യ പ്രവർത്തകർക്കാണ്. കണ്ണൂർ ജില്ലയിൽ നിന്ന് മാത്രം 24  ആരോഗ്യ പ്രവർത്തകർക്കും, കോഴിക്കോട് 15, തിരുവനന്തപുരം 12, മലപ്പുറം 11, തൃശ്ശൂർ 10, കോട്ടയം 08, എറണാകുളം 08, കാസർഗോഡ് 05, കൊല്ലം 04, ആലപ്പുഴ 02, പത്തനംതിട്ട 03, വയനാട് 03 എന്നിങ്ങനെയാണ് ആരോഗ്യ പ്രവർത്തകരുടെ രോഗബാധ. ഇത് കൂടാതെ എറണാകുളം ജില്ലയിലെ 04 നേവൽ ബേസ് ജീവനക്കാർക്കും രോഗം സ്‌ഥിരീകരിച്ചു.

സംസ്‌ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 61,629 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 35,94,320 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്‌തികൾ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,12,896 സാമ്പിളുകളും പരിശോധനക്കയച്ചിട്ടുണ്ട്.

ഇന്ന് സംസ്‌ഥാനത്ത് ഒഴിവാക്കപ്പെട്ടത് 10 ഹോട്ട് സ്‌പോട്ടുകളാണ്; ഇനി 666 ഹോട്ട് സ്‌പോട്ടുകളാണ് സംസ്‌ഥാനത്ത് ഉള്ളത്. ഒഴിവാക്കപ്പെട്ട ഹോട്ട് സ്‌പോട്ടുകളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.

Must Read: ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്‌തിയാകാന്‍ ഇന്ത്യ: പഠനങ്ങള്‍ പുറത്ത്

സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് നിലവില്‍ വന്നത് 12 ഹോട്ട് സ്‌പോട്ടുകളാണ്; തിരുവനന്തപുരം ജില്ലയിലെ അണ്ടൂര്‍കോണം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 3), ആര്യനാട് (2, 17, 18), കരവാരം (9), പത്തനംതിട്ട ജില്ലയിലെ കോട്ടനാട് (സബ് വാര്‍ഡ് 9), കോയിപ്രം (5, 6), കൊല്ലം ജില്ലയിലെ പട്ടാഴി വടക്കേക്കര (4), ചാത്തന്നൂര്‍ (സബ് വാര്‍ഡ് 6, 7), വയനാട് ജില്ലയിലെ പൊഴുതന (8), നൂല്‍പ്പുഴ (സബ് വാര്‍ഡ് 8, 10), ആലപ്പുഴ ജില്ലയിലെ മുഹമ്മ (12), കോട്ടയം ജില്ലയിലെ ടിവി പുരം (7, 8), പാലക്കാട് ജില്ലയിലെ നാഗലശേരി (2, 11, 12, 14) എന്നിവയാണ് ഇന്ന് നിലവിൽ വന്ന പുതിയ ഹോട്ട് സ്‌പോട്ടുകൾ.

3658 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 2,84,924 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 2,56,172 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,752 പേര്‍ ആശുപത്രികളിലുമാണ്.

Kerala News: യൂട്യൂബറെ ആക്രമിച്ച കേസ്; ഭാഗ്യലക്ഷ്‍മി ഉള്‍പ്പെടെ ഉള്ളവര്‍ ഹൈക്കോടതിയിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE