ന്യൂഡെൽഹി: വായ്‌പാ പരിധി ഉൾപ്പടെ വെട്ടിക്കുറച്ചു കേന്ദ്ര സർക്കാർ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന കേരളത്തിന്റെ ഹരജിയിൽ കേന്ദ്രത്തിന് നോട്ടീസയച്ചു സുപ്രീം കോടതി. കേരളത്തിന്റെ സ്യൂട്ട് ഹരജി പരിഗണിച്ചാണ് സുപ്രീം കോടതി കേന്ദ്ര സർക്കാരിന് സമൻസ് അയച്ചത്. ശമ്പളവും പെൻഷനും ഉൾപ്പടെ നൽകാൻ ബുദ്ധിമുട്ടുകയാണെന്നും, അടിയന്തിരമായി വിഷയം പരിഗണിക്കണമെന്നും കേരളത്തിന് വേണ്ടി കപിൽ സിബൽ സുപ്രീം കോടതിയെ അറിയിച്ചു.
അടിയന്തിരമായി കടമെടുക്കാൻ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കണക്കിലെടുത്ത് കേസ് ഈ മാസം 25ന് പരിഗണിക്കാനായി മാറ്റി. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിൽ അടക്കം ഇടപെടൽ തേടിയായിരുന്നു കേരളം സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചത്. ഭരണഘടനയുടെ 13ആം അനുച്ഛേദം അനുസരിച്ചാണ് ഹരജി.
സംസ്‌ഥാനത്തിന്റെ സാമ്പത്തിക സ്വയംഭരണ അവകാശത്തിൽ കേന്ദ്രം ഭരണഘടനാപരമായി ഇടപെടുന്നത് തടയണമെന്നാണ് ഹരജിയിലെ ആവശ്യം. ഇല്ലാത്ത അധികാരം ഉപയോഗിച്ച് വായ്‌പാ പരിധി വെട്ടിക്കുറച്ചു സംസ്‌ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്നും ഹരജിയിൽ വിമർശനമുണ്ട്. സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാൻ സംസ്‌ഥാനത്തിന് 26.000 കോടി ആവശ്യമാണെന്നും ഹരജിയിൽ കേരളം വ്യക്‌തമാക്കിയിട്ടുണ്ട്.
Most Read| ആരോഗ്യ മേഖലയുടെ നവീകരണം; 3000 കോടി രൂപയുടെ ബൃഹത് പദ്ധതി വരുന്നു