മലപ്പുറം: നിലമ്പൂര്‍-ഷൊര്‍ണൂര്‍ റെയിൽവേ പാതയോടുള്ള അവഗണനക്കെതിരെ റെയില്‍വെ ആക്ഷന്‍ കൗൺസിൽ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യവുമായി കേരളാ മുസ്‌ലിം ജമാഅത്ത്.
പകല്‍ സമയത്ത് റൂട്ടിൽ ട്രെയിനുകൾ ഇല്ലാത്തത് ജനങ്ങളെ കടുത്ത ദുരിതത്തിലാണ് എത്തിച്ചിരിക്കുന്നതെന്നും എത്രയും വേഗത്തിൽ പകൽ സമയത്തെ ട്രെയിനുകൾ ആരംഭിക്കണമെന്നും സമര പന്തലില്‍ നടന്ന ഐക്യദാര്‍ഢ്യ സംഗമം ഉൽഘാടനം ചെയ്‌തുകൊണ്ട് കേരളാ മുസ്‌ലിം ജമാഅത്ത് ജില്ലാ അധ്യക്ഷന്‍ കൂറ്റമ്പാറ അബ്‌ദുറഹിമാന്‍ ദാരിമി പറഞ്ഞു.
പാതയിലെ മുഴുവന്‍ സര്‍വീസുകളും പുനരാരംഭിക്കാൻ ആവശ്യപ്പെട്ടും പ്രതിസന്ധിക്ക് പരിഹാരം കാണാൻ നിർദ്ദേശിച്ചും കേരളാ മുസ്‌ലിം ജമാഅത്ത് നേതാക്കൾ, കഴിഞ്ഞ ദിവസം റെയില്‍വെ ചുമതലയുള്ള സംസ്‌ഥാന മന്ത്രി വി അബ്‌ദുറഹിമാനുമായി ചർച്ച നടത്തുകയും നിവേദനം നല്‍കുകയും ചെയ്‌തിരുന്നു. കൂടാതെ, കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ്, വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍, റെയില്‍വെ ഡിവിഷണല്‍ മാനേജര്‍ ത്രിലോക് കോത്താരി എന്നിവര്‍ക്കും കേരളാ മുസ്‌ലിം ജമാഅത്ത് നിവേദനം നൽകിയിട്ടുണ്ട്.
റെയിൽവേ ആക്ഷന്‍ കൗൺസിലിൽ സമരത്തിനുള്ള ഐക്യദാര്‍ഢ്യ സംഗമത്തില്‍ കേരളാ മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി കെ പി ജമാല്‍ കരുളായി, നിലമ്പൂര്‍ സോണ്‍ പ്രസിഡണ്ട് സുലൈമാന്‍ ദാരിമി വല്ലപ്പുഴ, ജനറല്‍ സെക്രട്ടറി ശൗക്കത്തലി സഖാഫി കരുളായി, എസ്‌വൈഎസ്‍ സോണ്‍ ജനറല്‍ സെക്രട്ടറി സി എ അന്‍വര്‍ വല്ലപ്പുഴ, സെക്രട്ടറി എം റശീദ് സഖാഫി, അബ്‌ദുറഹ്‌മാൻ മുസ്‍ലിയാർ, റെയില്‍വെ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ ജോഷ്വേ കോശി, അനസ് (അനസ് യൂണിയന്‍) എന്നിവർ സംബന്ധിച്ചു.
Most Read: മോൻസൺ മാവുങ്കലിന്റെ വീട്ടിൽ സംയുക്‌ത പരിശോധന; നെയിം ബോർഡുകൾ നീക്കി