വൈദ്യുതി കണക്‌ഷൻ ലഭിക്കാന്‍ ഇനി വേണ്ടത് രണ്ട് രേഖകള്‍ മാത്രം

By News Desk, Malabar News
Malabar News_electricity board
Representative image
Ajwa Travels

തിരുവനന്തപുരം: വൈദ്യുതി കണക്‌ഷൻ ലഭിക്കാന്‍ ഇനി സർക്കാർ ഓഫീസുകൾ കയറിയിറങ്ങി നടക്കണ്ട, കണക്‌ഷൻ ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ എളുപ്പമാക്കി കെഎസ്ഇബി. ഏതുതരം കണക്‌ഷനും ലഭിക്കാന്‍ ഇനി മുതല്‍ അപേക്ഷയോടൊപ്പം രണ്ടു രേഖകള്‍ മാത്രം മതി. അപേക്ഷകന്റെ തിരിച്ചറിയല്‍ രേഖയും വൈദ്യുതി കണക്‌ഷൻ ലഭിക്കേണ്ട സ്‌ഥലത്ത് അപേക്ഷകന്റെ നിയമപരമായ അവകാശം തെളിയിക്കുന്ന രേഖയും.

വ്യാവസായിക കണക്‌ഷൻ ലഭിക്കാന്‍ പഞ്ചായത്ത് ലൈസന്‍സോ വ്യാവസായിക ലൈസന്‍സോ രജിസ്ട്രേഷനോ ആവശ്യമില്ല. നിലവിലെ ട്രാൻസ്‌ഫോർമറില്‍ നിന്ന് വൈദ്യുതി ലഭ്യമാണോ എന്നു പരിശോധിക്കാനുള്ള പവര്‍ അലോക്കേഷന്‍ അപേക്ഷയും നിര്‍ബന്ധമല്ല. കണക്‌ഷൻ എടുക്കാന്‍ അപേക്ഷയോടൊപ്പം നല്‍കുന്ന തിരിച്ചറിയല്‍ രേഖയിലെയും കണക്‌ഷൻ എടുക്കാന്‍ ഉദ്ദേശിക്കുന്ന സ്‌ഥലത്തിന്റെയും വിലാസം ഒന്നാണെങ്കില്‍ സ്‌ഥലത്തിന്റെ നിയമപരമായ അവകാശം തെളിയിക്കാന്‍ പല രേഖകള്‍ ഉപയോഗിക്കാം.

Also Read: ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയിലും കസ്‌റ്റഡി അപേക്ഷയിലും വിധി ഇന്ന്

തദ്ദേശ സ്‌ഥാപനം നല്‍കിയ റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, പാസ്‌പോർട്ട്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, സര്‍ക്കാര്‍ ഏജന്‍സി നല്‍കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, വെള്ളം, ഗ്യാസ്, ടെലിഫോണ്‍ ബില്ലുകള്‍, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഉപയോഗിക്കാം. വ്യവസായ എസ്‌റ്റേറ്റുകള്‍, വ്യവസായ പാര്‍ക്കുകള്‍, സ്‌പെഷ്യൽ എക്കണോമിക് സോണുകള്‍ എന്നിവിടങ്ങളിലാവട്ടെ, കണക്‌ഷൻ എടുക്കാന്‍ അവിടങ്ങളില്‍ സ്‌ഥലം അനുവദിച്ചതിന്റെ അലോട്ട്മെന്റ് ലെറ്റര്‍ മാത്രം മതി. ഉടമസ്‌ഥത തെളിയിക്കുന്ന രേഖ വേണ്ട.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE