തിരുവനന്തപുരം: കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്‌ഥാനമായി മാറ്റുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനുള്ള വിവിധ പദ്ധതികൾക്കായി 600 കോടി രൂപ ചെലവിടുമെന്നും ബജറ്റ് അവതരണ പ്രസംഗത്തിനിടെ ധനമന്ത്രി പ്രഖ്യാപിച്ചു. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട വ്യക്‌തികൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്‌ടിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
മുന്നോക്ക സമുദായത്തിലെ പിന്നോക്കക്കാരുടെ ക്ഷേമത്തിന് 31 കോടി രൂപ വകയിരുത്തിയതായും മന്ത്രി പറഞ്ഞു. സംസ്‌ഥാനത്തെ പരമദരിദ്രരുടെ പുതിയ പട്ടിക തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആശ്രയ ഗുണഭോക്‌താക്കളേയും തദ്ദേശസ്‌ഥാപനങ്ങള്‍ നിര്‍ദേശിക്കുന്നവരേയും പട്ടികയിൽ ഉൾപ്പെടുത്തും.
മൂന്നു മുതല്‍ നാലുലക്ഷം പേര്‍ വരെ പട്ടികയില്‍ ഉണ്ടാകും. ജോലിയില്ലാത്തവർക്കും വരുമാനമില്ലാത്തവർക്കും നേരിട്ട് സഹായം നല്‍കും. വിവിധ പദ്ധതികള്‍ വഴി അഞ്ചുവര്‍ഷംകൊണ്ട് 6000 മുതൽ 7000 കോടി രൂപ വരെ ചിലവഴിക്കുമെന്നും മന്ത്രി അറിയിച്ചു.
Read Also: വാട്‌സാപ്പിന്റെ സ്വകാര്യതാ നയംമാറ്റം; ഡെൽഹി ഹൈക്കോടതി ഇന്ന് വാദം കേൾക്കും