കണ്ണൂർ: റെയിൽവേ സ്‌റ്റേഷന് സമീപത്തെ ടൂറിസ്‌റ്റ് ഹോമിലെ ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിലെ മൂന്നു പേർ പിടിയിൽ. ആദികടലായി സ്വദേശികളായ അഭിമന്യൂ (23), വെങ്കിടേഷ് (26), മേലേചൊവ്വ സ്വദേശി സുനിൽ (25) എന്നിവരാണ് അറസ്‌റ്റിലായത്. ടൗൺ എസ്എച്ച്ഒ ശ്രീജിത്ത് കോടേരിയാണ് പ്രതികളെ പിടികൂടിയത്.
കണ്ണൂർ റയിൽവേ സ്‌റ്റേഷന് സമീപത്തെ അഭിലാഷ് ടൂറിസ്‌റ്റ് ഹോമിലെ റൂം ബോയ് ആയ സബീലിനെയാണ് (28) വ്യാഴാഴ്‌ച രാത്രി മൂന്നു പേർ ചേർന്ന് തട്ടിക്കൊണ്ടു പോയത്. ടൂറിസ്‌റ്റ് ഹോമിൽ എത്തിയ മൂന്നംഗ സംഘം ഒരു കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് സബീലിനെ ബലമായി കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. തുടർന്ന് സംഘം ചേർന്ന് മർദ്ദിച്ചതിന് ശേഷം റയിൽവേ സ്‌റ്റേഷനു സമീപം തള്ളിയിടുകയായിരുന്നു.
Read Also: ഭീകരാക്രമണം; ജമ്മു കശ്‌മീരില്‍ സൈനികന് വീരമൃത്യു