തിരുവനന്തപുരം: മാദ്ധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്‌റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. അന്വേഷണ സംഘം സമര്‍പ്പിച്ച സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഡിവിഡിയുടെ പകര്‍പ്പെടുക്കാനുള്ള നടപടിക്രമങ്ങളെക്കുറിച്ച് ഇന്ന് കോടതിയെ ബോധിപ്പിക്കണമെന്ന് ഉത്തരവിട്ടിരുന്നു.
കേസുമായി ബന്ധപ്പെട്ട രേഖകളും സിസിടിവി ദൃശ്യങ്ങളും ആവശ്യപ്പെട്ട് ശ്രീറാം അപേക്ഷ നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇവ ഹാജരാക്കാന്‍ പ്രോസിക്യൂഷനോട് കോടതി നിര്‍ദേശിക്കുകയും ചെയ്‌തു. ദൃശ്യങ്ങള്‍ അടങ്ങിയ ഡിവിഡി നേരത്തെ തന്നെ കോടതിൽ സമര്‍പ്പിച്ചതാണെന്നും തങ്ങളുടെ കൈവശം ഇല്ലെന്നും അന്വേഷണ സംഘം കോടതിയില്‍ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് ഡിവിഡിയുടെ പകര്‍പ്പ് എടുക്കാന്‍ കോടതി നിര്‍ദേശിച്ചത്.
തുറന്ന കോടതിയില്‍ വച്ച് ദൃശ്യങ്ങള്‍ കണ്ട ശേഷം മാറ്റം വരുത്താതെ വേണം പകര്‍പ്പെടുക്കാനെന്നും അല്ലാത്തപക്ഷം വിചാരണ വേളയില്‍ ഡിവിഡി മാറിപ്പോയെന്ന ആരോപണവുമായി പ്രതികള്‍ രംഗത്തെത്തുമെന്നും കോടതി നിരീക്ഷിച്ചിരുന്നു.
Read also: എസ്‌വി പ്രദീപിന്റെ മരണം; ‘അസ്വാഭാവികത’ തീർത്തും ‘സ്വാഭാവികമാണ്’