കോഴിക്കോട്: കൊടുവള്ളിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത എൽഡിഎഫ് പൊതുയോഗം നടന്നത് നഗരസഭാ അനുമതി ഇല്ലാതെ. കൊടുവള്ളി ബസ് സ്‌റ്റാൻഡിൽ നടന്ന പൊതുയോഗത്തിന് അനുമതി നൽകാനാകില്ലെന്ന് നഗരസഭ സെക്രട്ടറി അറിച്ചിരുന്നു. എന്നാൽ, അനുമതി നിഷേധിച്ചിട്ടും ബസ് സ്‌റ്റാൻഡിൽ തന്നെ പൊതുയോഗം നടത്തുകയായിരുന്നു.
എൽഡിഎഫ് സ്‌ഥാനാർഥി കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുള്ള പൊതുയോഗമാണ് കൊടുവള്ളിയിൽ നടന്നത്. എന്നാൽ, ബസ് സ്‌റ്റാൻഡിൽ പൊതുയാഗം നടത്താൻ വരണാധികാരിയുടെ അനുമതിയില്ലെന്ന് കാട്ടി നഗരസഭാ കൗൺസിലർ പരാതി നൽകിയതിനെ തുടർന്ന് സെക്രട്ടറി രേഖാമൂലം അനുമതി നിഷേധിച്ചു.
സെക്രട്ടറിയുടെ നടപടിക്ക് പിന്നിൽ രാഷ്‌ട്രീയം മാത്രമാണെന്നാണ് എൽഡിഎഫ് ആരോപണം. പിന്നീട് എതിർപ്പ് ലംഘിച്ച് വൈകീട്ട് അഞ്ചോടെ ബസ് സ്‌റ്റാൻഡിൽ തന്നെ പൊതുയോഗം സംഘടിപ്പിച്ചു.
Read also: കോൺഗ്രസ് വിടുമെന്ന് പറഞ്ഞിട്ടില്ല; ചാക്കോയെ തള്ളി കെ സുധാകരൻ