കൂളിമാട് പാലം തകർച്ച; ഉദ്യോഗസ്‌ഥർക്കും കരാർ കമ്പനിക്കും വീഴ്‌ച

By Trainee Reporter, Malabar News
Koolimad bridge collapses
Ajwa Travels

കോഴിക്കോട്: നിർമാണത്തിലിരിക്കെ കൂളിമാട് പാലത്തിന്റെ ബീമുകൾ തകർന്ന സംഭവത്തിൽ പൊതുമരാമത്ത് വിജിലൻസ് അന്വേഷണ റിപ്പോർട് സമർപ്പിച്ചു. വിജിലൻസ് ഡെപ്യൂട്ടി ചീഫ് എഞ്ചിനിയർ ബുധനാഴ്‌ചയാണ് റിപ്പോർട് സമർപ്പിച്ചത്. റിപ്പോർട് വിശദമായി പരിശോധിച്ച് ഉടൻ നടപടി എടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അജിത്ത് കുമാർ പറഞ്ഞു.

കരാർ കമ്പനിക്കും, മേൽനോട്ട ചുമതലയുള്ള പൊതുമരാമത്ത് ഉദ്യോഗസ്‌ഥർക്കും വീഴ്‌ച സംഭവിച്ചതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. മെയ് 16ന് ആണ് മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ മൂന്ന് ബീമുകൾ തകർന്നത്. പദ്ധതിയുടെ ചുമതലയുള്ള അസി.എക്‌സിക്യൂട്ടീവ് എഞ്ചിനിയറും അസി. എഞ്ചിനിയറും സംഭവ സമയത്ത് സ്‌ഥലത്ത്‌ ഉണ്ടായിരുന്നില്ല.

കാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് സൊസൈറ്റിയുടെ ജീവനക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. ബീമുകൾ സ്‌ഥാപിക്കുന്നത് ഉൾപ്പടെയുള്ള സുപ്രധാന ജോലികൾ നടക്കുമ്പോൾ എഞ്ചിനിയർമാരുടെ കലാമേളയുടെ സംഘടനയുമായി ബന്ധപ്പെട്ട് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനിയർ ഒരാഴ്‌ചയോളം വയനാട്ടിൽ ആയിരുന്നു.

കാഷ്വൽ ലീവ് ആയതിനാൽ പകരം ചുമതല നൽകിയില്ല എന്നാണ് അദ്ദേഹം അന്വേഷണ സംഘത്തിന് നൽകിയ വിശദീകരണം. അസി. എഞ്ചിനിയർ മറ്റൊരു നിർമാണ സ്‌ഥലത്തായിരുന്നു എന്നാണ് വിശദീകരണം. കരാർ കമ്പനി ജീവനക്കാരുടെ മാത്രം മേൽനോട്ടത്തിൽ ആയിരുന്നു ബീം സ്‌ഥാപിക്കൽ പ്രവൃത്തികൾ നടന്നത്.

Most Read: യുപിയിൽ മുസ്‌ലിംകളെ കൊണ്ട്‌ ഏത്തമിടീച്ചു; ജയ് ശ്രീറാം വിളിപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE