കോട്ടയം: പത്തൊമ്പതുകാരൻ ഷാൻബാബുവിനെ കൊന്ന കേസിലെ പ്രതി ജോമോനെതിരെ കാപ്പ ചുമത്തി. ജോമോനെ തടങ്കലിലാക്കി. ഷാൻ വധക്കേസിൽ റിമാൻഡിൽ കഴിയുകയായിരുന്നു ജോമോൻ. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് നടപടി.
നേരത്തെ ജോമോന് ജില്ലാ കളക്‌ടർ കാപ്പയിൽ ഇളവ് കൊടുത്തത് വിവാദമായിരുന്നു. ഇളവിൽ പുറത്തിറങ്ങിയപ്പോഴാണ് ജോമോൻ ഷാനെ മർദ്ദിച്ച് കൊന്ന് പോലീസ് സ്‌റ്റേഷന് മുന്നിൽ കൊണ്ടിട്ടത്. അതേസമയം, ഗുണ്ടകൾക്കെതിരെ ശക്‌തമായ നടപടി തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
ജനുവരിയിലാണ് കൊലപാതകം നടന്നത്. ഷാനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്ന് പോലീസ് സ്‌റ്റേഷന് മുന്നിൽ തള്ളാൻ കാരണം സാമൂഹിക മാദ്ധ്യത്തിലെ ലൈക്കും കമന്റുമാണെന്ന് പോലീസ് വ്യക്‌തമാക്കിയിരുന്നു. പുൽച്ചാടി ലുദീഷിനെ എതിര്‍ സംഘം മര്‍ദ്ദിച്ച ദൃശ്യത്തിന് ഷാൻ ബാബു ലൈക്കും കമന്റും ഇട്ടതാണ് കൊല്ലാൻ പ്രകോപനമായതെന്നാണ് പോലീസ് പറയുന്നത്.
Read Also: യുക്രൈനിൽ നിന്ന് 50 ലക്ഷം പേർ വരെ പാലായനം ചെയ്‌തേക്കും; യുഎൻ