കോഴിക്കോട്: വെള്ളിമാടുകുന്ന് ഗവ. ചില്‍ഡ്രന്‍സ് ഹോമിലെ പെണ്‍കുട്ടികളെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട കേസിലെ പ്രതി രക്ഷപെടാൻ ശ്രമിച്ച കേസിൽ സസ്‌പെൻഷനിലായ പോലീസ് ഉദ്യോഗസ്‌ഥരെ സർവീസിൽ തിരിച്ചെടുത്തു. ചേവായൂർ സ്‌റ്റേഷനിലെ എഎസ്‌ഐ സജി, സിപിഒ ദിലീഷ് എന്നിവരെയാണ് തിരിച്ചെടുത്തത്.
മനഃപൂർവമല്ലാത്ത വീഴ്‌ച സംഭവിച്ചില്ലെന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് ഇരുവരെയും സർവീസിൽ തിരിച്ചെടുത്തത്. വെള്ളിമാടുകുന്ന് ഗവ. ചില്‍ഡ്രന്‍സ് ഹോമിൽ നിന്ന് ജനുവരി 26ന് ആറ് പെൺകുട്ടികൾ ചാടിപ്പോയ സംഭവത്തിൽ ബെംഗളൂരുവിൽ രണ്ട് മലയാളി യുവാക്കൾ പിടിയിലായിരുന്നു.
കൊല്ലം, കൊടുങ്ങല്ലൂർ സ്വദേശികളായ യുവാക്കളെ ചേവായൂർ സ്‌റ്റേഷനിൽ എത്തിച്ച ശേഷമാണ് കൊടുങ്ങല്ലൂർ സ്വദേശിയായ യുവാവ് റാഫി പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപെടാൻ ശ്രമിച്ചത്. തുടർന്ന് ഒന്നര മണിക്കൂറിനുള്ളിൽ സ്‌റ്റേഷന് സമീപത്തെ ലോകോളേജ് ചുറ്റുവളപ്പിൽ നിന്ന് പിടികൂടുകയായിരുന്നു. ഈ സമയത്ത് ജോലിയിൽ ഉണ്ടായിരുന്ന പ്രതിയുടെ ചുമതലയുള്ള പോലീസ് ഉദ്യോഗസ്‌ഥർക്ക് എതിരെയാണ് നടപടി സ്വീകരിച്ചത്.
Most Read: കാക്കനാട് ലഹരിമരുന്ന് കേസ്; അന്വേഷണസംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും