കോഴിക്കോട് പ്രതി ചാടിപ്പോയ സംഭവം; സസ്‌പെൻഷനിൽ ആയ പോലീസുകാരെ തിരിച്ചെടുത്തു

By Trainee Reporter, Malabar News
SI assaults policeman
Ajwa Travels

കോഴിക്കോട്: വെള്ളിമാടുകുന്ന് ഗവ. ചില്‍ഡ്രന്‍സ് ഹോമിലെ പെണ്‍കുട്ടികളെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട കേസിലെ പ്രതി രക്ഷപെടാൻ ശ്രമിച്ച കേസിൽ സസ്‌പെൻഷനിലായ പോലീസ് ഉദ്യോഗസ്‌ഥരെ സർവീസിൽ തിരിച്ചെടുത്തു. ചേവായൂർ സ്‌റ്റേഷനിലെ എഎസ്‌ഐ സജി, സിപിഒ ദിലീഷ് എന്നിവരെയാണ് തിരിച്ചെടുത്തത്.

മനഃപൂർവമല്ലാത്ത വീഴ്‌ച സംഭവിച്ചില്ലെന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ്‌ ഇരുവരെയും സർവീസിൽ തിരിച്ചെടുത്തത്. വെള്ളിമാടുകുന്ന് ഗവ. ചില്‍ഡ്രന്‍സ് ഹോമിൽ നിന്ന് ജനുവരി 26ന് ആറ് പെൺകുട്ടികൾ ചാടിപ്പോയ സംഭവത്തിൽ ബെംഗളൂരുവിൽ രണ്ട് മലയാളി യുവാക്കൾ പിടിയിലായിരുന്നു.

കൊല്ലം, കൊടുങ്ങല്ലൂർ സ്വദേശികളായ യുവാക്കളെ ചേവായൂർ സ്‌റ്റേഷനിൽ എത്തിച്ച ശേഷമാണ് കൊടുങ്ങല്ലൂർ സ്വദേശിയായ യുവാവ് റാഫി പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപെടാൻ ശ്രമിച്ചത്. തുടർന്ന് ഒന്നര മണിക്കൂറിനുള്ളിൽ സ്‌റ്റേഷന് സമീപത്തെ ലോകോളേജ് ചുറ്റുവളപ്പിൽ നിന്ന് പിടികൂടുകയായിരുന്നു. ഈ സമയത്ത് ജോലിയിൽ ഉണ്ടായിരുന്ന പ്രതിയുടെ ചുമതലയുള്ള പോലീസ് ഉദ്യോഗസ്‌ഥർക്ക് എതിരെയാണ് നടപടി സ്വീകരിച്ചത്.

Most Read: കാക്കനാട് ലഹരിമരുന്ന് കേസ്; അന്വേഷണസംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE