കോഴിക്കോട്: ജില്ലയില്‍ ഷിഗല്ല രോഗം സ്‌ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസം 11 വയസുകാരന്‍ മരണപ്പെട്ടതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് മരണകാരണം ഷിഗല്ല ബാക്റ്റീരിയ ആണെന്ന് കണ്ടത്തിയത്. രോഗലക്ഷണവുമായി നിലവില്‍ 5 പേര്‍ ചികില്‍സയിലാണ്.
ഷിഗല്ല എന്ന ബാക്റ്റീരിയ വരുത്തുന്ന രോഗമാണ് ഷിഗല്ല. വയറിളക്കം, പനി, വയറുവേദന, അടിക്കടി മലശോധനക്ക് തോന്നുക എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. അതേസമയം എല്ലാ ഷിഗല്ല രോഗികള്‍ക്കും രോഗലക്ഷങ്ങള്‍ കാണണമെന്നുമില്ല. ബാക്റ്റീരിയ ശരീരത്തില്‍ പ്രവേശിച്ച് മൂന്ന് ദിവസത്തിന് ശേഷമാകും രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങുക.
എന്താണ് ഈ രോഗബാധയുടെ ചികില്‍സ?
ചെറിയ രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ചികില്‍സയുടെ ആവശ്യമില്ല. രോഗം രണ്ട് ദിവസം മുതല്‍ ഏഴ് ദിവസം വരെ മാത്രമേ ഉണ്ടാകയുള്ളു. എന്നാല്‍ മൂന്ന് ദിവസത്തിന് ശേഷവും വയറിളക്കം തുടരുന്ന പക്ഷം വൈദ്യസഹായം തേടണം. വയറിളക്കത്തോടൊപ്പം നിര്‍ജലീകരണം കൂടിയുണ്ടാകുന്നത് പ്രശ്‌നം സങ്കീര്‍ണ്ണമാക്കും. രോഗത്തെ ഇല്ലാതാക്കാനുള്ള ചികില്‍സയിലെ പ്രധാന മാര്‍ഗം ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക എന്നതാണ്.
Malabar News: നിക്ഷേപ തട്ടിപ്പ്; ഫാഷൻ ഗോൾഡ് ജ്വല്ലറി ജനറല്‍ മാനേജര്‍ പോലീസിൽ കീഴടങ്ങി