കെഎസ്ആർടിസി സമുച്ചയം; വിദഗ്‌ധ സമിതി റിപ്പോർട് തള്ളി ചെന്നൈ ഐഐടി

By Trainee Reporter, Malabar News
KSRTC-Terminal Kozhikkode
കോഴിക്കോട് കെഎസ്ആർടിസി സമുച്ചയം
Ajwa Travels

കോഴിക്കോട്: മാവൂർ റോഡിലെ കെഎസ്ആർടിസി സമുച്ചയത്തിന്റെ ബലക്ഷയം സംബന്ധിച്ച് പഠനം നടത്തിയ അഞ്ചംഗ സമിതിയുടെ റിപ്പോർട് ചെന്നൈ ഐഐടി തള്ളി. സമുച്ചയത്തിന്റെ ബലക്ഷയം പരിഹരിക്കാൻ ചെന്നൈ ഐഐടി തയ്യാറാക്കിയ റിപ്പോർട് പഠിക്കാനാണ് ഒക്‌ടോബർ അവസാനവാരം സർക്കാർ അഞ്ചംഗ സമിതിയെ നിയോഗിച്ചത്. കഴിഞ്ഞ മാസം സമിതി തയ്യാറാക്കിയ ഇടക്കാല റിപ്പോർട് ചെന്നൈ ഐഐടിക്ക് സർക്കാർ അയച്ചുകൊടുത്തെങ്കിലും ശുപാർശകൾ ഐഐടി തള്ളി.

കെട്ടിടത്തിന് ഗുരുതരമായ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്നും, സമുച്ചയത്തിന് വഹിക്കാവുന്ന ലോഡ്, വിൻഡ് എഫക്‌ട്, എർത്ത്‌ക്വെയ്‌ക്ക് റെസിസ്‌റ്റന്റ് തുടങ്ങിയവ കണക്കാക്കിയതിൽ മാറ്റം വരുത്തിയാൽ മതിയെന്നുമുള്ള ഒഴുക്കൻ റിപ്പോർട്ടാണ് സമിതി നൽകിയതെന്നാണ് വിവരം. ഇതോടെ ഐഐടി ശാസ്‌ത്രീയമായി പരിശോധിച്ച് തയ്യാറാക്കിയ റിപ്പോർട് തിരുത്തണമെന്ന സംസ്‌ഥാന വിദഗ്‌ധ സമിതിയുടെ ശുപാർശ സർക്കാരിനെ ആശയക്കുഴപ്പത്തിൽ ആക്കിയിരിക്കുകയാണ്.

സമ്പൂർണ റിപ്പോർട് വരട്ടെയെന്ന നിലപാടിലാണ് സർക്കാർ. സംസ്‌ഥാനം നിയോഗിച്ച സമിതിയുടെ അന്തിമ റിപ്പോർട് ഇതുവരെ ലഭിച്ചില്ലെന്നാണ് ഗതാഗതമന്ത്രി ആന്റണി രാജു പറയുന്നത്. കഴിഞ്ഞ ഒക്‌ടോബറിലാണ് 14 നില വ്യാപാര സമുച്ചയത്തിന് ഗുരുതരമായ ബലക്ഷയം ഉണ്ടെന്ന ചെന്നൈ ഐഐടിയുടെ പഠന റിപ്പോർട് സർക്കാരിന് സമർപ്പിച്ചത്. ബലപ്പെടുത്താൽ പ്രവൃത്തി ഉടൻ നടത്താൻ തീരുമാനിച്ചുവെങ്കിലും പല വിമർശനങ്ങൾ ഉയർന്നതോടെ സർക്കാർ കൂടുതൽ പഠനത്തിനായി വിദഗ്‌ധ സമിതിയെ നിയോഗിക്കുകയായിരുന്നു.

Most Read: മരം മുറിച്ചതിൽ അഴിമതിയെന്ന് വിജിലൻസ്; അന്വേഷണം ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE