60 വയസ് കഴിഞ്ഞ 70000 പ്രവാസികളെ മടക്കി അയക്കാനൊരുങ്ങി കുവൈറ്റ്

By Team Member, Malabar News
Malabarnews_kuwait
Representational image
Ajwa Travels

കുവൈറ്റ് : 60 വയസ് കഴിഞ്ഞ പ്രവാസികള്‍ക്ക് അടുത്ത വര്‍ഷത്തോടെ രാജ്യം വിടേണ്ടി വരുമെന്ന് വ്യക്‌തമാക്കി കുവൈറ്റ്. 60 വയസിന് മുകളില്‍ പ്രായമുള്ള വിദ്യാഭ്യാസ യോഗ്യത ഹൈസ്‌കൂള്‍ വിദ്യാഭ്യാസമോ അതിന് താഴെയോ മാത്രമുള്ള പ്രവാസികള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ വിദേശ തൊഴിലാളികളുടെ റസിഡന്‍സി പെര്‍മിറ്റ് അനുവദിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്‌തമാക്കുന്നത്. കുവൈറ്റ് പബ്ളിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ആണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഈ തീരുമാനത്തിലൂടെ അടുത്ത വര്‍ഷം കുവൈറ്റില്‍ നിന്നും മടങ്ങേടി വരിക 70000 ത്തോളം പ്രവാസികളാണ്. രാജ്യം വിടേണ്ട 60 വയസിന് മുകളിലുള്ള ആളുകളുടെ പട്ടികയില്‍ 70000 ല്‍ അധികം ആളുകള്‍ ഉണ്ടെന്നാണ് അധികൃതര്‍ വ്യക്‌തമാക്കുന്നത്. അടുത്ത വര്‍ഷം ജനുവരിയോടെ നിയമം പ്രാബല്യത്തില്‍ വരുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

കുവൈറ്റിലെ സ്വദേശി-വിദേശി അസമത്വം പരിഹരിക്കുന്നതിനുള്ള നടപടികള്‍ കഴിഞ്ഞ കുറച്ചു നാളുകളായി നടന്നു വരികയാണ്. ഇപ്പോഴത്തെ പുതിയ തീരുമാനവും അതിന്റെ ഭാഗമായി തന്നെയാണെന്നാണ് വ്യക്‌തമാകുന്നത്. എന്നാല്‍ 60 വയസ് കഴിഞ്ഞ ആളുകളുടെ മക്കള്‍ കുവൈറ്റില്‍ ജോലി ചെയ്യുന്നുണ്ടെങ്കില്‍ അവര്‍ക്ക് ആശ്രിത വിസയിലേക്ക് മാറിയാല്‍ അവിടെ തുടരാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.

Read also : ഇറാനെതിരായ യുഎസ് ആക്രമണം; അനുകൂലിക്കാതെ സൗദി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE