കൊച്ചി: ലക്ഷദ്വീപ് ബോട്ടപകടത്തിൽ കാണാതായ ഒന്‍പത് മൽസ്യ തൊഴിലാളികൾക്കായി തിരച്ചിൽ തുടരുന്നു. തിരച്ചിലിന് കോസ്‌റ്റ്ഗാർഡ് നാവിക സേനയുടെ സഹായം തേടി. കൊച്ചിയിൽ നിന്ന് കോസ്‌റ്റ്ഗാർഡിന്റെ ഒരു കപ്പൽ കൂടി ലക്ഷദ്വീപിലേക്ക് തിരിച്ചു. തമിഴ്‌നാട് സർക്കാരും തിരച്ചിൽ ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, പ്രതികൂല കാലാവസ്‌ഥ തിരച്ചിലിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. മേഖലയിലെ 10 ദ്വീപുകളിലെ പോലീസിനോട് കടൽ തീരങ്ങളിൽ തിരച്ചിൽ തുടരാൻ നിർദ്ദേശം നൽകി.
കഴിഞ്ഞ ദിവസമുണ്ടായ ശക്‌തമായ കാറ്റിലും മഴയിലുമാണ് വൈപ്പിനിൽ നിന്ന് മൽസ്യബന്ധനത്തിന് പോയ തമിഴ്‌നാട്ടിൽ നിന്നുള്ള ‘ആണ്ടവൻ തുണൈ’ എന്ന ബോട്ട് ബിത്ര ദ്വീപിന് സമീപം മുങ്ങിയത്. തമിഴ്‌നാട് നാഗപട്ടണം സ്വദേശികളായ ഏഴ് പേരെയും രണ്ട് ഉത്തരേന്ത്യക്കാരെയുമാണ് കാണാതായത്. മെയ് ഒന്നിന് പുലര്‍ച്ചെയാണ് ‘ആണ്ടവന്‍ തുണൈ’ എന്ന ബോട്ട്’ വൈപ്പിന്‍ തീരത്തു നിന്ന് പുറപ്പെട്ടത്.
Also Read: സംസ്‌ഥാനത്ത് ഇന്നും മഴ തുടരും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്