തിരുവനന്തപുരം: ക്ഷേമപെൻഷൻ മുടങ്ങുന്നതിൽ ഇടതുമുന്നണി യോഗത്തിൽ പ്രതിഷേധം അറിയിച്ച് സിപിഐ. ഏഴ് മാസത്തെ പെൻഷൻ സംസ്‌ഥാനത്ത് കുടിശികയാണെന്നും, ഇത് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വൻ തിരിച്ചടിയാവാൻ സാധ്യതയുണ്ടെന്നും സിപിഐ ചൂണ്ടിക്കാട്ടി. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവലോകനം ചെയ്യുന്നതിനായി ഇന്ന് ചേർന്ന ഇടതുമുന്നണി യോഗത്തിലാണ് സിപിഐയുടെ വിമർശനം.
അതേസമയം, പെൻഷൻ എത്രയും വേഗം നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും ധനമന്ത്രി ഇതിനായുള്ള നീക്കങ്ങൾ നടത്തുന്നുണ്ടെന്നും ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ അറിയിച്ചു. വന്യജീവി ആക്രമണം സംസ്‌ഥാനത്ത് വർധിക്കുന്നത് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വലിയ വിഷയമായി മാറുമെന്ന് എൻസിപി ചൂണ്ടിക്കാട്ടി.
എന്നാൽ, കേന്ദ്ര വനം നിയമമാണ് പ്രശ്‌നമെന്നും ഇത് ചൂണ്ടിക്കാട്ടി പ്രചാരണം നടത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. കേന്ദ്ര നിയമപ്രകാരം വന്യജീവികളെ കൊല്ലുന്നതിന് നിയന്ത്രണമുണ്ട്. സംസ്‌ഥാനത്തിന് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ മന്ത്രിസഭാ യോഗതീരുമാനങ്ങൾ ഉൾപ്പടെ ചൂണ്ടിക്കാട്ടിച്ച് മുഖ്യമന്ത്രി വിശദീകരിച്ചു.
Most Read| ചർച്ച പരാജയം; കടമെടുപ്പ് പരിധി ഉയർത്തില്ലെന്ന് കേന്ദ്രം