കൊച്ചി: സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജന് രൂക്ഷ വിമർശനം. മുസ്‌ലിം ലീഗിനെ എൽഡിഎഫിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള വിവാദ പ്രസ്‌താവന അനവസരത്തിലാണ്. ഇപിയുടെ പ്രസ്‌താവന അണികൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്നും സംസ്‌ഥാന സെക്രട്ടേറിയറ്റിൽ വിമർശനമുയർന്നു.
സംഭവം വിവമാദമായതോടെ ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന വിശദീകരണവുമായി ഇപി ജയരാജൻ രംഗത്തെത്തി. ലീഗ് ഇല്ലാതെയാണ് എൽഡിഎഫ് അധികാരത്തിലെത്തിയതും തുടർഭരണം നേടിയതുമെന്നും എൽഡിഫ് കൺവീനർ വ്യക്‌തമാക്കിയിരുന്നു. എല്‍ഡിഎഫിന്റെ മുന്നണി വിപുലീകരണം സൂചിപ്പിച്ച ഇപി ജയരാജന്റെ പരാമര്‍ശത്തില്‍ സിപിഎം-സിപിഐ നേതാക്കള്‍ പരസ്‌പരം കൊമ്പുകോര്‍ത്തിരുന്നു.
പ്രകടിപ്പിച്ചത് വ്യക്‌തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണെന്ന് പരസ്‌പരം പറയുകയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രനും. മുന്നണി വിപുലീകരണം ചര്‍ച്ചയിലില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്‌തിപരമായ അഭിപ്രായമാണെന്നും കാനം രാജേന്ദ്രന്‍ ഇന്നലെ ചൂണ്ടിക്കാട്ടി.
Read Also: സന്തോഷ് ട്രോഫി; സെമി ലക്ഷ്യമിട്ട് കേരളം ഇന്ന് പഞ്ചാബിനെതിരെ