സൂറിച്ച്: ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള ഫിഫ ബെസ്‌റ്റ് പുരസ്‌കാരം തുടർച്ചയായ രണ്ടാം തവണയും സ്വന്തമാക്കി റോബർട്ട് ലെവൻഡോവ്‌സ്‌കി. ബാഴ്സലോണയുടെ അലക്‌സിയ പുതേയസാണ് ലോകത്തെ മികച്ച വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.
സലായെയും ലയണൽ മെസിയെയും മറികടന്നാണ് ലെവൻഡോവ്‌സ്‌കിയുടെ നേട്ടം. ഇതോടെ റൊണാൾഡോയുടെ രണ്ട് പുരസ്‌കാര നേട്ടത്തിനൊപ്പം എത്തിയിരുക്കുകയാണ് ലെവൻഡോവ്‌സ്‌കിയും.
ചെൽസിയുടെ എഡ്വേർഡ് മെൻഡിയാണ് മികച്ച പുരുഷ ഗോൾ കീപ്പർ. ക്രിസ്‌റ്റീൻ എൻഡ്‌ളെറെ മികച്ച വനിതാ ഗോൾ കീപ്പറായി തിരഞ്ഞെടുത്തു.
ഈ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ഗോളിനുള്ള ഉള്ള പുഷ്‌കാസ് പുരസ്‌കാരം ടോട്ടനം താരം എറിക് ലമേലയ സ്വന്തമാക്കി.
മികച്ച പരിശീലകരായി പുരുഷ ടീമുകളുടെ വിഭാഗത്തിൽ ചെൽസി മാനേജർ തോമസ് ടൂഷലും സ്‌ത്രീകളുടെ ഫുട്ബോളിൽ ചെൽസി പരിശീലക എമ്മ ഹെയ്സും തിരഞ്ഞെടുക്കപ്പെട്ടു.
Most Read: നേട്ടം തുടർന്ന് ‘മിന്നല്‍ മുരളി’; ന്യൂയോര്‍ക്ക് ടൈംസ് പട്ടികയില്‍ ഇടംനേടി