കൊച്ചി: കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ അഴിമതിയാണ് ലൈഫ് മിഷന്‍ പദ്ധതിയിലൂടെ പുറത്ത് വന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എം ശിവശങ്കര്‍ അഞ്ചാം പ്രതിയാണെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്നാം പ്രതിയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
അഴിമതി കേസുകള്‍ ഓരോന്നായി പുറത്തുവരികയാണ്. ഇതിലെല്ലാം യഥാര്‍ഥ പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണ്. അതുകൊണ്ട് തന്നെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവച്ച് ഒഴിയാന്‍ മുഖ്യമന്ത്രി തയ്യാറാകണം. ശിവശങ്കറിനെ വിജിലന്‍സ് അഞ്ചാം പ്രതിയാക്കിയെങ്കില്‍ പിന്നെ എന്തിനാണ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ സ്വപ്‌നാ സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ക്ക് പുറമെ എം ശിവശങ്കറിനെ കൂടി വിജിലന്‍സ് പ്രതി ചേര്‍ത്തിരുന്നു. കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറിലാണ് വിജിലന്‍സ് ഇക്കാര്യം വ്യക്‌തമാക്കിയത്. യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെ കൈയിൽ നിന്നും ഫോൺ കൈപ്പറ്റിയത് കോഴയായി കണക്കാക്കാമെന്നാണ് വിജിലന്‍സിന്റെ നിലപാട്.
Read also: ലൈഫ് മിഷന്‍ കേസ്; ശിവശങ്കറിനെ പ്രതി ചേര്‍ത്ത് വിജിലന്‍സ്