കൊല്‍ക്കത്ത: പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹത്തിന്റെ പരിധിയിൽ വരില്ലെന്ന സുപ്രീം കോടതി പരാമര്‍ശത്തില്‍ പ്രതികരിച്ച് തൃണമൂല്‍ എംപി മഹുവ മൊയ്‌ത്ര. തിര മാറിയടിക്കാന്‍ തുടങ്ങിയെന്നാണ് മഹുവ പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു മഹുവയുടെ പ്രതികരണം.
“തിര മാറിയടിക്കാന്‍ തുടങ്ങിയിട്ടുണ്ട്. മാദ്ധ്യമ പ്രവര്‍ത്തകന്‍ വിനോദ് ദുവയ്‌ക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം സുപ്രീം കോടതി റദ്ദാക്കി”- മഹുവ ട്വിറ്ററിലെഴുതി.
ജൂണ്‍ മൂന്നിനാണ് മാദ്ധ്യമ പ്രവര്‍ത്തകന്‍ വിനോദ് ദുവയ്‌ക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കേസ് സുപ്രീം കോടതി റദ്ദാക്കിയത്. യുയു ലളിത്, വിനീത് ശരൺ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർദ്ദേശം. പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമല്ലെന്ന് കേസ് റദ്ദാക്കിക്കൊണ്ട് സുപ്രീം കോടതി വ്യക്‌തമാക്കിയിരുന്നു.
പ്രധാനമന്ത്രി മരണങ്ങളും ഭീകരാക്രമണങ്ങളും വോട്ടിന് വേണ്ടി ഉപയോഗിക്കുന്നുവെന്ന വിനോദ് ദുവയുടെ പരാമർശമാണ് വിവാദമായത്. ഇതിനെതിരെ ഹിമാചൽ പ്രദേശിലെ ഒരു ബിജെപി നേതാവാണ് പരാതി നൽകിയത്.
Read also: ഡെൽറ്റ തീവ്രവ്യാപന ശേഷിയുള്ള വകഭേദം; രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമാകാൻ ഇടയാക്കി