മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം നടന്ന ഉപതിരഞ്ഞെടുപ്പിൽ ലീഗിനൊപ്പം മല പോലെ ഉറച്ച് മലപ്പുറം ലോക്‌സഭാ മണ്ഡലം. ദേശീയ പോരാട്ടത്തിൽ വിജയക്കൊടി പാറിച്ചിരിക്കുകയാണ് മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് എംപി അബ്‌ദുസമദ് സമദാനി. ദേശീയ ഉപാധ്യക്ഷൻ എപി അബ്‌ദുള്ളക്കുട്ടി മൂന്നാം സ്‌ഥാനം ഉറപ്പിച്ചു. 1,14,615 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മലപ്പുറത്ത് സമദാനി ലീഗിന്റെ വിജയ ചരിത്രം ആവർത്തിച്ചത്.
സമദാനിക്ക് 5,38,248 വോട്ടും എൽഡിഎഫ് സ്‌ഥാനാർഥി എസ്‌എഫ്‌ഐ ദേശീയ പ്രസിഡണ്ട് വിപി സാനുവിന് 4,23,633 വോട്ടുകളും ലഭിച്ചു. എൻഡിഎ സ്‌ഥാനാർഥി എപി അബ്‌ദുള്ളക്കുട്ടിക്ക് 58,935 വോട്ടുകളാണ് ലഭിച്ചത്. ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം യുഡിഎഫിൽ മുസ്‌ലിം ലീഗ് സ്‌ഥാനാർഥികൾ ഒന്നര ലക്ഷത്തിലേറെ ഭൂരിപക്ഷം നേടി കോട്ട പോലെ കാത്ത മണ്ഡലം കൂടിയാണ് മലപ്പുറം.
Also Read: ഇടതുമുന്നണി ജനങ്ങൾക്കൊപ്പം; ബിജെപിയുടെ തോൽവിയിൽ അഭിമാനം; കോടിയേരി