കൊച്ചി : പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയായിരുന്ന നടന്‍ ടോവിനോ തോമസ് ആശുപത്രി വിട്ടു. സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ് ചികില്‍സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ആറ് ദിവസങ്ങളായി അദ്ദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയില്‍ കഴിയുകയായിരുന്നു. തന്റെ ആരോഗ്യസ്‌ഥിതിയെ കുറിച്ച് അന്വേഷിച്ച എല്ലാവര്‍ക്കും ടോവിനോ നന്ദി അറിയിച്ചു.
ഈ മാസം ഏഴാം തീയതിയാണ് ടോവിനോയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിന് രണ്ടു ദിവസം മുന്‍പ് ചിത്രീകരിച്ച സംഘട്ടന രംഗങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ വയറിന് ചവിട്ടേറ്റിരുന്നു. തുടര്‍ന്നാണ് കടുത്ത വയറുവേദന അനുഭവപ്പെട്ടതും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും. ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തിന് ആന്തരിക രക്‌തസ്രാവം കണ്ടെത്തിയതിനെ തുടര്‍ന്ന് ഐസിയുവില്‍ നിരീക്ഷണത്തിലായിരുന്നു.
രോഹിത്ത് വി എസ് സംവിധാനം ചെയ്യുന്ന കള എന്ന സിനിമയുടെ ചിത്രീകരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. പിറവത്തെ ലൊക്കേഷനില്‍ വച്ച് സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ താരത്തിന്റെ വയറ്റില്‍ ചവിട്ടേല്‍ക്കുകയായിരുന്നു. അതിന് ശേഷം രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് കടുത്ത വയറുവേദന അനുഭവപ്പെട്ടതും കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും. ആശുപത്രി വിട്ട താരം ഇനി വീട്ടില്‍ വിശ്രമത്തിലായിരിക്കും എന്നും അറിയിച്ചിട്ടുണ്ട്.
Read also : ‘കനകം, കാമിനി, കലഹം’ നിവിന്‍ പോളിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു