ന്യൂഡെൽഹി: രാജ്യസഭാ പ്രതിപക്ഷ നേതാവായി മല്ലികാർജുൻ ഖാർഗെ തുടരും. വരാനിരിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ കൂടി ഖാർഗെ രാജ്യസഭയിൽ പ്രതിപക്ഷ നേതാവായി തുടരും. ഇദ്ദേഹത്തിന് പകരം ആരെന്ന കാര്യത്തിൽ തീരുമാനം ആവാത്ത സാഹചര്യത്തിലാണ് തീരുമാനം.
കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ മല്ലികാർജുന ഖാർഗെ രാജ്യസഭാ അധ്യക്ഷ സ്‌ഥാനം രാജിവെച്ചിരുന്നു. ചിന്തൻ ശിബിരിലെ തീരുമാനം അനുസരിച്ചു ഒരാൾക്ക് ഒരു പദവി എന്ന മാനദണ്ഡമാണ് ഖാർഗെ പ്രതിപക്ഷ നേതൃ സ്‌ഥാനം രാജിവെക്കാൻ കാരണം.
രാജ്യസഭാ പ്രതിപക്ഷ നേതൃ സ്‌ഥാനത്തേക്ക് പി ചിദംബരം, ദിഗ്‌വിജയ് സിങ്, മുകുൾ വാസ്‌നിക്ക എന്നിവരെയാണ് കോൺഗ്രസ് പരിഗണിച്ചിരുന്നത്. എന്നാൽ, ഒരാളെ കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് ഖാർഗെ തന്നെ തുടരട്ടെയെന്ന നിലപാടിലേക്ക് പാർട്ടി എത്തിയത്. നാളെ സോണിയ ഗാന്ധി വിളിച്ച പാർലമെന്ററികാര്യ സമിതി യോഗം ഇക്കാര്യം ചർച്ച ചെയ്യും.
Most Read: ഹിഗ്വിറ്റ വിവാദം: ഫിലിം ചേംബറിന് നന്ദി അറിയിച്ച് എൻഎസ് മാധവൻ