മലപ്പുറം: താനൂരിലെ യുവാവിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് റിപ്പോര്‍ട്ട്. ബേപ്പൂര്‍ സ്വദേശി വൈശാഖാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. മദ്യപാനത്തിന് ശേഷമുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.സുഹൃത്തുക്കള്‍ ചേര്‍ന്ന് തലക്കടിച്ച് കൊലപ്പെടുത്തിയന്നാണ് കരുതുന്നത്.
Read also: സാമ്പത്തിക പ്രതിസന്ധി; വിരമിക്കുന്നവർക്കും രക്ഷയില്ല; ആനുകൂല്യങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി സർക്കാർ
ചൊവ്വാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. താനൂരിലെ പി.വി.എസ്. തിയേറ്ററിന് അടുത്തുള്ള കുളത്തിലാണ് ബേപ്പൂര്‍ സ്വദേശി വൈശാഖിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. താനൂരില്‍ ആശാരി പണിക്കെത്തിയതായിരുന്നു വൈശാഖ്. മദ്യപിച്ചുണ്ടായ തര്‍ക്കത്തിനൊടുവില്‍ സുഹൃത്തുക്കള്‍ വൈശാഖിനെ തലക്കടിച്ച് വീഴ്‍ത്തുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം സമീപത്തെ കുളത്തില്‍ ഉപേക്ഷിച്ചു. പിറ്റേന്ന് വൈശാഖിനെ കാണാനില്ലെന്ന് പൊലീസിനെ അറിയിച്ചതും പ്രതികള്‍ തന്നെയാണ്.
വൈശാഖിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നു. തലക്ക് പിന്നിലെ പരിക്ക് അടിപിടിക്കിടെ ഉണ്ടായതാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
Read also: ലൈഫ് മിഷന്‍; യു വി ജോസിനെ നാളെ സിബിഐ ചോദ്യം ചെയ്യും