കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ സീറ്റ് എന്‍സിപിക്ക് നല്‍കണമെന്ന നിലപാടില്‍ വിട്ടുവീഴ്‌ചക്ക് തയ്യാറായി മാണി സി കാപ്പന്‍. പാലാ സീറ്റ് നല്‍കിയില്ലെങ്കില്‍ മുന്നണി വിടുന്ന കാര്യം വരെ ആലോചനയിലുണ്ടായിരുന്ന സ്‌ഥാനത്ത് ഇപ്പോള്‍ രാജ്യസഭാ സീറ്റോ, മറ്റ് വാഗ്‌ദാനമോ നല്‍കണമെന്നാണ് ആവശ്യം ഉന്നയിക്കുന്നത്. മുഖ്യമന്ത്രിയുമായും, എന്‍സിപി നേതൃത്വവുമായും നടത്തിയ ചര്‍ച്ചകളില്‍ പാലാ സീറ്റില്‍ ഉറപ്പ് ലഭിക്കാത്ത സാഹചര്യത്തിലാണ് ഇപ്പോള്‍ നിലപാടിൽ ഇളവുകള്‍ വരുത്തി മാണി സി കാപ്പന്‍ രംഗത്ത് വന്നിരിക്കുന്നത്.
അതേസമയം തന്നെ എന്‍സിപി സംസ്‌ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ ഇന്ന് മുംബൈയില്‍ എത്തി പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാറുമായി കൂടിക്കാഴ്‌ച നടത്തും. കഴിഞ്ഞ ദിവസം സംസ്‌ഥാനത്തെ പാര്‍ട്ടി നേതൃത്വം മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്‌ചക്ക് ശേഷമാണ് ഇപ്പോള്‍ ശരത് പവാറിനെ കാണുന്നത്. സംസ്‌ഥാനത്ത് നിലവില്‍ പാര്‍ട്ടി നേരിടുന്ന പ്രശ്‌നങ്ങളും മറ്റും ഇന്ന് ശരത് പവറുമായി ചര്‍ച്ച നടത്തും. ശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തില്‍ എത്തുക.
ഇടത് മുന്നണിയില്‍ നിന്നും അനുകൂല നിലപാട് ഉണ്ടാകാത്ത സാഹചര്യത്തില്‍ മറ്റ് സാധ്യതകള്‍ പരിഗണിക്കാമെന്ന നിലപാടാണ് നേരത്തെ ശരത് പവാര്‍ വ്യക്‌തമാക്കിയത്. നിലവില്‍ കൂടുതല്‍ സീറ്റ് വാഗ്‌ദാനവുമായി കോണ്‍ഗ്രസ് സംസ്‌ഥാന നേതൃത്വം സമീപിച്ചാല്‍ യുഡിഎഫിനെ പരിഗണിക്കാനുള്ള സാധ്യതകളും നിലനില്‍ക്കുന്നുണ്ട്.
Read also : നിയമസഭാ തിരഞ്ഞെടുപ്പ്, വനിതകള്‍ക്ക് കൂടുതൽ പരിഗണന വേണമെന്ന് മഹിളാ കോണ്‍ഗ്രസ്