തിരുവനന്തപുരം: യൂത്ത് ലീഗ് നേതൃത്വത്തിന് എതിരായ അഴിമതി ആരോപണത്തില്‍ പ്രതികരിച്ച് മന്ത്രി കെടി ജലീല്‍. ഫേസ്ബുക്കിലൂടെയാണ് മന്ത്രി കെടി ജലീല്‍ ഫണ്ട് വിവാദത്തില്‍ പ്രതികരണവുമായി എത്തിയത്. സുനാമിയും ഗുജറാത്തും കത്വവയും രോഹിത് വെമുലയുമെല്ലാം ലീഗിലെ ചില പിഴിയൻമാർക്ക് പണപ്പിരിവിനുള്ള വെറും ഉൽസവങ്ങൾ മാത്രമാണെന്നും ജലീൽ പറയുന്നു.
വേലയും കൂലിയുമില്ലാത്ത മൂത്തൻമാരും, യൂത്തൻമാരും കൂറ്റൻ ബംഗ്ളാവുകൾ പണിയുമ്പോഴും, വിലയേറിയ കാറുകളിൽ മലർന്ന് ചീറിപ്പാഞ്ഞ് പോകുമ്പോഴും, വൻ ബിസിനസുകളുടെ അമരത്തിരുന്ന് ലക്ഷങ്ങൾ “ഗുഡ് വിൽ” പറ്റി വിലസുമ്പോഴും, ഇതൊക്കെ എവിടെ നിന്ന് ലഭിച്ചെന്ന് ചോദിക്കാൻ സാധാരണ ലീഗുകാർ തയ്യാറാവണമെന്നും ജലീൽ തന്റെ ഫേസ്ബുക്ക് പോസ്‌റ്റിൽ പറയുന്നു.
അതേസമയം, കത്വ-ഉന്നാവോ ഇരകളുടെ കുടുംബങ്ങൾക്ക് വേണ്ടി പിരിച്ച പണം യൂത്ത് ലീഗ് നേതാക്കൾ തട്ടിയെടുത്തെന്ന ആരോപണം നിഷേധിച്ച് പികെ ഫിറോസ് രംഗത്തെത്തി. യൂസഫ് പടനിലത്തിന്റെ ആരോപണം അടിസ്‌ഥാന രഹിതമാണെന്നും ഒരു രൂപയുടെ പോലും തട്ടിപ്പ് നടന്നിട്ടില്ലെന്നും ഫിറോസ് പറയുന്നു.
Read Also: കാന്‍സര്‍ രോഗികൾ വർധിക്കുന്നു; അവബോധം ശക്‌തമാക്കണമെന്ന് ആരോഗ്യമന്ത്രി