കാന്തല്ലൂരും മറയൂരും വീണ്ടുമൊരുങ്ങി; കോവിഡിനിടയിലും സന്ദര്‍ശകരുടെ തിരക്ക്

By Team Member, Malabar News
Malabarnews_kanthalloor
Representational image
Ajwa Travels

മറയൂര്‍ : സഞ്ചാരികള്‍ക്ക് എന്നും പ്രിയപ്പെട്ട സ്ഥലങ്ങളാണ് ഇടുക്കിയിലെ മറയൂര്‍, കാന്തല്ലൂര്‍ ഉള്‍പ്പെടുന്ന മൂന്നാര്‍ പ്രദേശം. വന്യജീവി സങ്കേതങ്ങളും വെള്ളച്ചാട്ടങ്ങളും കാടും മലയും മഞ്ഞും എല്ലാം ഉള്‍പ്പെട്ട ഈ മനോഹരനാട് എന്നും യാത്രയെ പ്രണയിക്കുന്നവരുടെ പറുദീസ തന്നെയാണ്. കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ അഞ്ചു മാസങ്ങളായി സഞ്ചാരികളുടെ സ്പര്‍ശമേല്‍ക്കാതെ കിടന്നിരുന്ന ഇവിടം വീണ്ടും സന്ദര്‍ശകരെ കൊണ്ട് നിറയുകയാണ്.

Malabarnews_kanthalloor

മാസങ്ങളായി സഞ്ചാരികളെത്താതിരുന്ന മറയൂര്‍, കാന്തല്ലൂര്‍ പ്രദേശങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചയായി ആളുകള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. ഇവിടങ്ങളിലെ ആനക്കോട്ടപ്പാറ പാര്‍ക്ക്, രാജീവ് ഗാന്ധി ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്നിവ ഇപ്പോഴും തുറന്നിട്ടില്ല. പക്ഷേ കാന്തല്ലൂരിലും മറയൂരിലും എത്തുന്ന സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ മറ്റ് ചിലതൊക്കെ ഇപ്പോഴും അവിടെ കാത്തിരിക്കുന്നുണ്ട്. കാന്തല്ലൂരില്‍ വിളഞ്ഞു കിടക്കുന്ന ആപ്പിള്‍ തോട്ടങ്ങളും, ശര്‍ക്കര ഉത്പാദന കേന്ദ്രങ്ങളും, ഇരച്ചില്‍പ്പാറ വെള്ളച്ചാട്ടവും സന്ദര്‍ശകരെ വരവേല്‍ക്കാനായി ഒരുങ്ങി കഴിഞ്ഞു. ഇപ്പോള്‍ കാന്തല്ലൂരിലും മറയൂരിലും എത്തുന്ന സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശിക്കുന്നതും ഇവയൊക്കെയാണ്.

Malabarnews_kanthallor

കഴിഞ്ഞ ഓഗസ്റ്റ് 19 മുതല്‍ ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ തൂവാനം വെള്ളച്ചാട്ടം, ആലാംപെട്ടി ട്രെക്കിങ്ങുകള്‍ എന്നിവ സഞ്ചാരികള്‍ക്കായി തുറന്നെങ്കിലും ഇതുവരെ സഞ്ചാരികള്‍ ഈ സ്ഥലങ്ങള്‍ ഒന്നും സന്ദര്‍ശിച്ചു തുടങ്ങിയിട്ടില്ല. റിസോര്‍ട്ടുകളും ലോഡ്ജുകളും അടഞ്ഞു തന്നെ കിടക്കുന്നതിനാല്‍ രാവിലെ മറയൂരിലെത്തി രാത്രിയോട് കൂടി സഞ്ചാരം മതിയാക്കി മടങ്ങുകയാണ് ഭൂരിഭാഗം സഞ്ചാരികളും. ചെറിയ തോതില്‍ സഞ്ചാരികള്‍ എത്തിത്തുടങ്ങിയതിനാല്‍ തന്നെ താമസിയാതെ മൂന്നാര്‍ മേഖലയിലെ ടൂറിസം വീണ്ടും പഴയ പ്രൗഢിയോടെ തിരികെയെത്തുമെന്നാണ് പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE