എആർ നഗർ ബാങ്കിലെ കൂട്ട സ്‌ഥലമാറ്റം; സാധാരണ നടപടിയെന്ന് സെക്രട്ടറി

By Trainee Reporter, Malabar News
AR Nagar Bank
Ajwa Travels

മലപ്പുറം: എആർ നഗർ സഹകരണ ബാങ്കിലെ കൂട്ട സ്‌ഥലമാറ്റം നപടിയിൽ വിശദീകരണവുമായി ബാങ്ക് സെക്രട്ടറി. ജീവനക്കാരുടെ സ്‌ഥലം മാറ്റം സാധാരണ നടപടി ആണെന്നാണ് ബാങ്ക് സെക്രട്ടറിയുടെ നിലപാട്. രണ്ടു വർഷം കൂടുമ്പോഴുള്ള പൊതുസ്‌ഥലമാറ്റം മാത്രമാണിതെന്നും എആർ നഗർ സഹകരണ ബാങ്ക് സെക്രട്ടറി വിജയ് പറഞ്ഞു. യുഡിഎഫ് ഭരിക്കുന്ന മലപ്പുറത്തെ സർവീസ് സഹകരണ ബാങ്കിൽ 110 കോടി രൂപയുടെ അനധികൃത നിക്ഷേപം കണ്ടെത്തിയിരുന്നു.

ബാങ്കിലെ ക്രമക്കേടുകൾക്കെതിരെ മൊഴി നൽകിയവർ അടക്കമുള്ള 32 ജീവനക്കാരെയാണ് സ്‌ഥലം മാറ്റിയത്. പത്ത് വർഷത്തിനിടെ ബാങ്കിൽ നടത്തിയത് 1000 കോടിയോളം രൂപയുടെ ഇടപാടുകളെന്നും കണ്ടെത്തിയിരുന്നു. മരണപ്പെട്ടവരുടെ പേരിലും അനധികൃത നിക്ഷേപം കണ്ടെത്തിയിട്ടുണ്ട്. ബാങ്കിന് 115 കോടി രൂപയുടെ കിട്ടാക്കടമുണ്ടെന്നാണ് സഹകരണ വകുപ്പ് കണ്ടെത്തിയിരുക്കുന്നത്. 103 കോടി രൂപയുടെ കള്ളപ്പണം ആദായ നികുതി വകുപ്പ് കണ്ടു കെട്ടിയ സാഹചര്യത്തിൽ ബാങ്ക് വൻ പ്രതിസന്ധിയിലാണ്.

അതേസമയം, സഹകരണ രജിസ്ട്രാറുടെ നിർദ്ദേശമനുസരിച്ചാണ് സ്‌ഥലം മാറ്റമെന്നാണ് ബാങ്ക് ഭരണസമിതിയുടെ വിശദീകരണം. രണ്ടു വർഷത്തിൽ കൂടുതൽ ഒരേ സ്‌ഥലത്ത്‌ ജോലി ചെയ്യുന്നവരെ മറ്റ് ബ്രാഞ്ചുകളിലേക്ക് മാറ്റണമെന്ന നിർദ്ദേശം അനുസരിച്ചാണ് സ്‌ഥലം മാറ്റമെന്നും ഇത് തുടരുമെന്നും ഭരണസമിതി അറിയിച്ചു. അതേസമയം, കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ 1021 കോടി രൂപയുടെ കള്ളപ്പണ ഇടപാടുകൾ ബാങ്കിൽ നടന്നിട്ടുണ്ടെന്ന ആരോപണവുമായി മുൻ മന്ത്രി കെടി ജലീൽ രംഗത്തെത്തിയിരുന്നു.

Read Also: കരുവന്നൂർ സഹകരണ ബാങ്കിനെതിരെ സമരം ചെയ്‌തയാളെ കാണാനില്ല; പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE