യൂറോ കപ്പിന് പിന്നാലെ ടീമില്‍ അധിക്ഷേപം നേരിടേണ്ടിവന്നു; എംബാപ്പെ

By Staff Reporter, Malabar News
Kylian Mbappé
Ajwa Travels

പാരീസ്: യൂറോ കപ്പ് ക്വാര്‍ട്ടറിലെ തോല്‍വിക്ക് പിന്നാലെ ടീമില്‍നിന്ന് തനിക്ക് കുറ്റപ്പെടുത്തലും അധിക്ഷേപവും നേരിടേണ്ടി വന്നെന്ന് ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെ.

താനില്ലായിരുന്നെങ്കില്‍ ഫ്രാന്‍സിന് കപ്പ് നേടാമായിരുന്നു എന്ന തരത്തിലുള്ള സന്ദേശം തനിക്ക് ടീമില്‍ നിന്ന് ലഭിച്ചുവെന്ന് എംബാപ്പെ വെളിപ്പെടുത്തി. ക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്റിനെതിരായ മൽസരത്തില്‍ താരം ഷൂട്ടൗട്ടില്‍ നിര്‍ണായക പെനാല്‍റ്റി നഷ്‌ടപ്പെടുത്തിയിരുന്നു.

‘ടീമിനകത്ത് ഒരു പ്രശ്‌നമാകാതിരിക്കാന്‍ ഞാനെപ്പോഴും ശ്രദ്ധിച്ചിരുന്നു. എന്നാല്‍ യൂറോയിലെ ഫ്രാന്‍സിന്റെ പരാജയത്തിന് ശേഷം ടീമിനകത്ത് ഞാനൊരു പ്രശ്‌നമായി തുടങ്ങിയെന്ന് എനിക്ക് തോന്നി. എന്റെ ഈഗോയാണ് ടീമിനെ തോല്‍വിയിലെത്തിച്ചത് എന്നും ഞാനില്ലായിരുന്നെങ്കില്‍ ഫ്രാന്‍സ് ആ മൽസരത്തില്‍ വിജയിക്കുമായിരുന്നു എന്നും എഴുതി ദേശീയ ടീമില്‍നിന്ന് എനിക്കൊരു സന്ദേശം ലഭിച്ചു,’ എംബാപ്പെ വ്യക്‌തമാക്കി.

തന്നെ ദേശീയ ടീമിന് ആവശ്യമില്ലെന്ന് തോന്നിയാല്‍ താന്‍ ടീമില്‍ തുടരില്ലെന്നും യൂറോയില്‍ പെനാല്‍റ്റി നഷ്‌ടപ്പെടുത്തിയതിന് ശേഷം കുരങ്ങുവിളിയടക്കം നിരവധി അധിക്ഷേപങ്ങള്‍ താന്‍ നേരിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ കരിയറിലെ തന്നെ ഏറ്റവും മോശം നിമിഷമായിരുന്നു സ്വിറ്റ്സര്‍ലന്റിനെതിരെ പെനാല്‍റ്റി നഷ്‌ടപ്പെടുത്തിയ നിമിഷമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിഫലമൊന്നും വാങ്ങാതെ രാജ്യത്തിന് വേണ്ടി പന്ത് തട്ടാന്‍ താൻ ഒരുക്കമായിരുന്നു എന്നും താരം പറഞ്ഞു. 2018ല്‍ ലോകകപ്പ് നേടിയ ഫ്രഞ്ച് ടീമിലെ അംഗമാണ് എംബാപ്പെ.

Most Read: ‘കേന്ദ്രമന്ത്രിയുടെ മകനെ അറസ്‌റ്റ് ചെയ്യൂ, പ്രിയങ്കയെ വിട്ടയക്കൂ; ഇല്ലെങ്കിൽ ലഖിംപൂരിലേക്ക് മാർച്ച് നടത്തും’ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE