വെള്ളറക്കാട്: തൃശൂരില്‍ എംഡിഎംഎ എന്ന സിന്തറ്റിക് മയക്കുമരുന്നും കഞ്ചാവും പിടികൂടി. വെള്ളറക്കാട് ആദൂര്‍ റോഡരികില്‍ നിന്നും സീനിയര്‍ ഗ്രൗണ്ടിന് സമീപത്ത് നിന്നുമായും ആണ് ലഹരി വസ്‌തുക്കള്‍ പിടികൂടിയത്.
150 മില്ലി ഗ്രാം എംഡിഎംഎ ലഹരി മരുന്ന് കൈവശം വെച്ചതിന് പഴഞ്ഞി ജെറുസലേം മേക്കാട്ടുകുളം വീട്ടില്‍ ബാലന്റെ മകള്‍ ബബിത (35), 20 ഗ്രാം കഞ്ചാവ് കൈവശം വെച്ച കേസില്‍ ചാലിശ്ശേരി മയിലാടുംകുന്ന് തുറക്കല്‍ വീട്ടില്‍ സിദ്ധിക്കിന്റെ മകന്‍ റിഹാസ് (21) എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്. എംഡിഎംഎ ലഹരി മരുന്ന് 500 മില്ലിഗ്രാം വരെ കൈവശം വെക്കുന്നത് പത്തുവര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റമാണ്.
പതിവായി അര്‍ധരാത്രിയില്‍ ഗ്രൗണ്ടിനു സമീപത്തെ വീട്ടില്‍ യുവാക്കളും യുവതികളും വന്നുപോകുമായിരുന്നു. പിടിയിലായവര്‍ ലഹരി സ്‌ഥിരമായി ഉപയോഗിക്കുന്നവരും വില്‍പ്പനക്കാരുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ക്രിസ്‌മസ്- പുതുവല്‍സര സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായാണ് എക്‌സൈസ് വകുപ്പ് ലഹരി വസ്‌തുക്കള്‍ പിടികൂടിയത്.
കുന്നംകുളം എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ എസ് ഷാജിയുടെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ സുരേഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെആര്‍ രാമകൃഷ്‍ണൻ, മിക്കി ജോണ്‍, കെആര്‍ അജീഷ്, സുധിന്‍, രാജേഷ്, സിജ, രതിക എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
Malabar News: കരിപ്പൂരില്‍ സ്വര്‍ണ്ണവേട്ട; പിടികൂടിയത് ഒരു കോടിയിലധികം രൂപയുടെ സ്വര്‍ണ്ണം