ഇനി കട കെഎസ്ആര്‍ടിസി ബസിലും

By Trainee Reporter, Malabar News
Seven KSRTC employees suspended
Representational image
Ajwa Travels

തിരുവനന്തപുരം: ഉപയോഗശൂന്യമായ കെഎസ്ആര്‍ടിസി ബസുകള്‍ പൊടിതട്ടിയെടുത്ത്, പുത്തന്‍ സ്റ്റാളുകളാക്കി മാറ്റുന്ന പദ്ധതിക്ക് തിരുവനന്തപുരത്ത് തുടക്കം. മില്‍മ ഏറ്റെടുത്ത ‘കെഎസ്ആര്‍ടിസി കട’ പഴവങ്ങാടിയില്‍ മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്‌തു.

സംസ്ഥാനത്തെ ആദ്യ കെഎസ്ആര്‍ടിസി സ്റ്റാളാണിത്. മില്‍മയുടെ പാലും പാലുല്‍പ്പന്നങ്ങളും സ്റ്റാളില്‍ ലഭ്യമാകും. മില്‍മയാണ് ആദ്യം സ്റ്റാളുകള്‍ക്കായി കെഎസ്ആര്‍ടിസിയെ സമീപിച്ചത്. മില്‍മ ആവശ്യപ്പെട്ടാല്‍ കൂടുതല്‍ ബസുകള്‍ എത്തിച്ചുകൊടുക്കുമെന്ന് മന്ത്രി കെ. ശശീന്ദ്രന്‍ അറിയിച്ചു. കെടിഡിസിക്കും കുടുംബശ്രീ പോലുള്ള കൂട്ടായ്‌മകള്‍ക്കും മറ്റു പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ആവശ്യമെങ്കില്‍ ബസുകള്‍ നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മില്‍മയുടെ ആദ്യ കെഎസ്ആര്‍ടിസി സ്റ്റാളിന്റെ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഷോപ്പ് ഓണ്‍ വീല്‍സ്‘ എന്ന ഈ പദ്ധതിയിലൂടെ യാത്രക്ക് അനുയോജ്യമല്ലാത്ത ബസുകള്‍ രൂപം മാറ്റിയെടുത്ത്, തട്ടുകടകളാക്കും. രണ്ട് ലക്ഷം രൂപ മുന്‍കൂര്‍ നിക്ഷേപമായും 20,000 രൂപ പ്രതിമാസം വാടകയായും കെഎസ്ആര്‍ടിസിക്ക് നല്‍കിയാണ് ബസില്‍ കച്ചവടം തുടങ്ങുന്നത്. ഉപയോഗ ശൂന്യമായ ബസുകള്‍ ആക്രിയായി വില്‍ക്കുന്നതിന് പകരം എന്തുചെയ്യാം എന്ന ചോദ്യത്തില്‍ തുടങ്ങിയ ചര്‍ച്ചയാണ് പുത്തന്‍ കച്ചവട മാര്‍ഗത്തിലേക്ക് എത്തിച്ചത്.

ആദ്യഘട്ടത്തില്‍ 150 സ്റ്റാളുകളാകും ബസുകളില്‍ തുടങ്ങുക. സംസ്ഥാനമൊട്ടാകെ പദ്ധതി വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. തിരുവനന്തപുരം ഡിപ്പോക്ക് പുറമെ ആലപ്പുഴ, ഗുരുവായൂര്‍ ഡിപ്പോകളിലും ഉടന്‍ പദ്ധതി ആരംഭിക്കും.

Read also: ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകളില്‍ കേരളം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE