വാളയാർ കൈക്കൂലി; അഴിമതിക്കെതിരെ കർശന നടപടിയെന്ന് മന്ത്രി

By Team Member, Malabar News
Minister Antony Raju About bribe case in kozhikkode
Ajwa Travels

പാലക്കാട്: വാളയാർ ചെക്ക്പോസ്‌റ്റിൽ കൈക്കൂലി വാങ്ങിയ എല്ലാവരെയും സസ്‌പെൻഡ് ചെയ്‌തതായി വ്യക്‌തമാക്കി മന്ത്രി ആന്റണി രാജു. അഴിമതി നടത്തുന്നവർക്ക് ഒരു ദാക്ഷണ്യവും ഉണ്ടാകില്ലെന്നും, കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കൈക്കൂലി വിവാദമായതോടെ ഇനിമുതൽ ചെക്ക്പോസ്‌റ്റുകളിൽ കർശന പരിശോധനയും, നിരീക്ഷണവും നടത്തുമെന്ന് മന്ത്രി അറിയിച്ചു. കഴിഞ്ഞ ദിവസമാണ് വാളയാർ ചെക്ക്പോസ്‌റ്റിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്. തുടർന്ന് 66,000 രൂപയാണ് ഉദ്യോഗസ്‌ഥരിൽ നിന്നും കൈക്കൂലിപ്പണം  പിടിച്ചെടുത്തത്. ഇതിന് പുറമെ പഴങ്ങളും പച്ചക്കറികളും ഡ്രൈവർമാരിൽ നിന്നും കൈക്കൂലിയായി ഈടാക്കാറുണ്ടെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു.

ആർടിഒ ഓഫിസിൽ സൂക്ഷിച്ച നിലയിലാണ് കൈക്കൂലി പണം കണ്ടെത്തിയത്. തുടർന്ന് 6 ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്‌തു. ഒരു എംവിഐയെയും, നാല് എഎംവിമാരെയും, ഒരു ഓഫിസ് അറ്റൻഡറിനെയുമാണ് ഗതാഗത കമ്മീഷണർ സസ്‌പെൻഡ് ചെയ്‌തത്‌.

Read also: ജനങ്ങൾ സഹകരിക്കണം, സംസ്‌ഥാനത്ത് നിലവിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല; മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE