പാലക്കാട്: വാളയാർ ചെക്ക്പോസ്‌റ്റിൽ കൈക്കൂലി വാങ്ങിയ എല്ലാവരെയും സസ്‌പെൻഡ് ചെയ്‌തതായി വ്യക്‌തമാക്കി മന്ത്രി ആന്റണി രാജു. അഴിമതി നടത്തുന്നവർക്ക് ഒരു ദാക്ഷണ്യവും ഉണ്ടാകില്ലെന്നും, കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൈക്കൂലി വിവാദമായതോടെ ഇനിമുതൽ ചെക്ക്പോസ്‌റ്റുകളിൽ കർശന പരിശോധനയും, നിരീക്ഷണവും നടത്തുമെന്ന് മന്ത്രി അറിയിച്ചു. കഴിഞ്ഞ ദിവസമാണ് വാളയാർ ചെക്ക്പോസ്‌റ്റിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്. തുടർന്ന് 66,000 രൂപയാണ് ഉദ്യോഗസ്‌ഥരിൽ നിന്നും കൈക്കൂലിപ്പണം പിടിച്ചെടുത്തത്. ഇതിന് പുറമെ പഴങ്ങളും പച്ചക്കറികളും ഡ്രൈവർമാരിൽ നിന്നും കൈക്കൂലിയായി ഈടാക്കാറുണ്ടെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു.
ആർടിഒ ഓഫിസിൽ സൂക്ഷിച്ച നിലയിലാണ് കൈക്കൂലി പണം കണ്ടെത്തിയത്. തുടർന്ന് 6 ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്‌തു. ഒരു എംവിഐയെയും, നാല് എഎംവിമാരെയും, ഒരു ഓഫിസ് അറ്റൻഡറിനെയുമാണ് ഗതാഗത കമ്മീഷണർ സസ്‌പെൻഡ് ചെയ്‌തത്.
Read also: ജനങ്ങൾ സഹകരിക്കണം, സംസ്‌ഥാനത്ത് നിലവിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല; മന്ത്രി