തിരുവനന്തപുരം: പ്‌ളസ് വൺ പ്രവേശനത്തിന് കുട്ടികൾ കുറവായതിനാൽ സീറ്റ് വർധന ആവശ്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കഴിഞ്ഞ തവണ പ്രവേശനം നേടിയ അത്രയും കുട്ടികൾക്കുള്ള സീറ്റ് ഇത്തവണയും ഉണ്ടെന്നാണ് സർക്കാർ പറയുന്നത്. നിയമസഭയിൽ സിപിഎം അംഗങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
അതേസമയം, പ്‌ളസ് വൺ സീറ്റ് കുറവ് മറച്ചുവെക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. നിയമസഭയിൽ മന്ത്രി അവതരിപ്പിച്ചത് മുൻവർഷം പ്രവേശനം നേടിയവരുടെ കണക്കുകളാണ്. സീറ്റില്ലാത്തതിനാലാണ് മുൻവർഷം കുട്ടികൾ കുറഞ്ഞത് എന്ന വിവരം മറച്ചുവെച്ചതെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
മലപ്പുറത്ത് ലഭ്യമായ സീറ്റിനേക്കാൾ കൂടുതൽ വിദ്യാർഥികളാണുള്ളത്. സഭയില്‍ അവതരിപ്പിച്ച കണക്ക് വിദ്യാഭ്യാസ മന്ത്രി വ്യക്‌തമാക്കണമെന്നാണ് എസ്‌എഫ്‌ഐയുടെ നിലപാട്. സഭയിൽ വെച്ച കണക്ക് വസ്‌തുതാപരമാണോയെന്ന് പറയേണ്ടത് സർക്കാരാണെന്നും വിജയിച്ചവർക്ക് ആനുപാതികമായ സീറ്റ് ലഭ്യമാക്കണമെന്നും സച്ചിൻദേവ് എംഎല്‍എ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് കെഎസ്‌യു പ്രസിഡണ്ട് കെഎം അഭിജിത്തും പ്രതികരിച്ചു.
Also Read: പിഎസ്‌സിയെ ‘പാർട്ടി സർവീസ് കമ്മീഷൻ’ ആക്കി മാറ്റരുത്; സർക്കാരിനോട് ഷാഫി പറമ്പിൽ