പാറ്റ്ന: ബിഹാര്‍ നിയമസഭയില്‍ സത്യപ്രതിജ്‌ഞ ചെയ്‌ത എഐഎംഐഎം എംഎല്‍എയുടെ സത്യവാചകത്തിന്റെ കരടില്‍ ‘ഹിന്ദുസ്‌ഥാന്‍’ എന്ന വാക്ക് ഒഴിവാക്കണമെന്ന ആവശ്യം വിവാദത്തില്‍. ‘ഹിന്ദുസ്‌ഥാന്‍’ എന്ന വാക്ക് ഒഴിവാക്കി പകരം ഭരണഘടനയില്‍ ഉപയോഗിച്ച ‘ഭാരത്’ എന്ന വാക്ക് ഉള്‍പ്പെടുത്തണമെന്ന അക്‌തറുല്‍ ഇമാൻ എംഎല്‍എയുടെ ആവശ്യമാണ് വിവാദത്തിലായത്.
സത്യപ്രതിജ്‌ഞക്ക് ഭരണഘടനയില്‍ ‘ഭാരത്’ എന്ന വാക്കാണ് ഉള്ളതെന്നും അത് മാത്രമേ ഉപയോഗിക്കൂ എന്നുമുള്ള എംഎല്‍എയുടെ ആവശ്യം സ്‌പീക്കര്‍ ജിതന്‍ റാം മഞ്‌ജി അംഗീകരിക്കുകയും ചെയ്‌തു. എന്നാല്‍, ‘ഹിന്ദുസ്‌ഥാന്‍’ എന്ന വാക്ക് പറയാന്‍ മടിയുള്ളവര്‍ പാകിസ്‌ഥാനിലേക്ക് പോകണമെന്ന വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി.
Read also: ജനപ്രിയ നേതാവ്, ആകർഷക വ്യക്‌തിത്വം; തരുൺ ഗോഗോയിയുടെ വിയോഗത്തിൽ അനുശോചിച്ച് നേതാക്കൾ