കൊച്ചി: ആലുവയിൽ നിയമവിദ്യാർഥിനിയായ മോഫിയ പർവീന്റെ ആത്‌മഹത്യയിൽ കുറ്റപത്രം ഈ മാസം സമർപ്പിക്കും. ഡിജിറ്റൽ തെളിവുകളുടെ ശാസ്‌ത്രീയ പരിശോധന പൂർത്തിയാകാൻ കാത്തിരിക്കുകയാണെന്ന് അന്വേഷണ സംഘം അറിയിച്ചു. ഈ പരിശോധനാ ഫലം കൂടി ഉൾപ്പെടുത്തിയാകും കുറ്റപത്രം സമർപ്പിക്കുക.
അതേസമയം, കേസ് നടപടികൾ കോടതിയുടെ മേൽനോട്ടത്തിൽ വേണമെന്നാണ് മോഫിയയുടെ കുടുംബത്തിന്റെ ആവശ്യം. ഭർത്താവ് മുഹമ്മദ് സുഹൈലിന്റെ ക്രിമിനൽ പശ്‌ചാത്തലത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നും സിഐ സുധീറിനെ സ്വാധീനിച്ച രാഷ്‌ട്രീയ ശക്‌തികളെ വെളിച്ചത്ത് കൊണ്ടുവരണമെന്നും കുടുംബം ആവശ്യപ്പെടുന്നു. ഇതിനായി വിചാരണാ കോടതിയിൽ ഹരജി നൽകാനാണ് കുടുംബത്തിന്റെ നീക്കം.
മോഫിയയുടെ ആത്‌മഹത്യാക്കേസില്‍ ഭര്‍ത്താവ് മുഹമ്മദ് സുഹൈലും മാതാപിതാക്കളും ജയിലിലാണ്. കേസിൽ എത്രയും വേഗം കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടികളും പോലീസ് തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ ഇത് കൊണ്ട് മാത്രം മോഫിയക്ക് നീതികിട്ടില്ലെന്നാണ് കുടുംബം പറയുന്നത്. ദുരൂഹമായ പശ്‌ചാത്തലം ഉള്ളയാളായിരുന്നു മുഹമ്മദ് സുഹൈല്‍
സുഹൈലിന്റെ പല ഇടപാടുകളെയും മോഫിയ ചോദ്യം ചെയ്‌തിരുന്നു. ഇതേക്കുറിച്ചെല്ലാം വിശദമായ അന്വേഷണം വേണം. കോടതി മേല്‍നോട്ടത്തില്‍ തന്നെ അന്വേഷിച്ചാൽ മാത്രമേ മുഴുവൻ കാര്യങ്ങളും പുറത്ത് വരുകയുള്ളൂ എന്ന് പിതാവ് ദില്‍ഷാദ് സലിം പറഞ്ഞു.
Also Read: പരിസ്‌ഥിതി ലോല മേഖല; കരട് വിജ്‌ഞാപന കാലാവധി 31 വരെ, കര്‍ഷകർ പ്രക്ഷോഭത്തിലേക്ക്