ലുധിയാന: പഞ്ചാബ് കോണ്‍ഗ്രസില്‍ പ്രതിസന്ധി സൃഷ്‌ടിച്ച് ആള്‍മാറാട്ട സംഘം. തിരഞ്ഞെടുപ്പ് തന്ത്രജ്‌ഞന്‍ പ്രശാന്ത് കിഷോറിന്റെ പേരിൽ കോണ്‍ഗ്രസ് പ്രവർത്തകരുടെ കൈയിൽ നിന്നും അഞ്ചുകോടി രൂപയാണ് സംഘം തട്ടിയെടുത്തത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിലേക്ക് സീറ്റ് നല്‍കാമെന്നും അനുകൂലമായ സര്‍വേ ഫലം ഉണ്ടാക്കിത്തരാമെന്ന് പറഞ്ഞുമാണ് തട്ടിപ്പ്. സംഭവത്തില്‍ ലുധിയാന പോലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്.
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും രാജ്യസഭാ എംപി നവ്‌ജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള തര്‍ക്കം തുടരുന്നതിന് ഇടയിലാണ് പുതിയ പ്രതിസന്ധി. നവ്‌ജ്യോത് ആംആദ്മിയിലേക്ക് പോകുമെന്ന അമരീന്ദര്‍ സിംഗിന്റെ ആരോപണത്തെ തുടർന്നാണ് തർക്കം ഉടലെടുത്തത്. പിന്നാലെ മറ്റുള്ള പാര്‍ട്ടിയുമായി താന്‍ ഒരു മീറ്റിംഗ് എങ്കിലും നടത്തിയിട്ടുണ്ടെങ്കില്‍ അത് തെളിയിക്കണമെന്ന് നവ്‌ജ്യോത് തിരിച്ചടിച്ചു.
അതേസമയം അമരീന്ദര്‍ സിംഗിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്. അമരീന്ദറിന്റെ നേതൃത്വത്തില്‍ അടുത്ത തവണ പഞ്ചാബില്‍ കോണ്‍ഗ്രസ് ജയിക്കില്ലെന്നാണ് ഒരു വിഭാഗം പറയുന്നത്.
Read also: നേതാക്കൾ തൃണമൂലിലേക്കെന്ന് സൂചന; ആശങ്കയിൽ ത്രിപുര ബിജെപി