വകുപ്പിൽ അടിമുടി അഴിമതി, പലരേയും ചെക്പോസ്‌റ്റുകളിൽ നിയമിക്കാനാകില്ല; ഗതാഗത കമ്മീഷണർ

By Web Desk, Malabar News
Checking
Ajwa Travels

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിലെ അഴിമതി തുറന്ന് സമ്മതിച്ച് ഗതാഗത കമ്മീഷണർ. ഭൂരിഭാഗം ഉദ്യോഗസ്‌ഥരും അച്ചടക്ക നടപടികൾ നേരിടുന്നതിനാൽ ചെക്പോസ്‌റ്റുകളിൽ നിയമിക്കാൻ കഴിയില്ലെന്ന് ഗതാഗത കമ്മീഷണർ സര്‍ക്കാരിന് കത്ത് നല്‍കി. വകുപ്പിലെ അഴിമതി തുറന്ന് സമ്മതിക്കുന്ന റിപ്പോര്‍ട് കമ്മീഷണര്‍ സര്‍ക്കാരിന് കൈമാറി.

ഈ സാഹചര്യത്തില്‍ എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിലെ ഉദ്യോഗസ്‌ഥരെ കൂടി ചെക്പോസ്‌റ്റുകളില്‍ നിയമിക്കാൻ സര്‍ക്കാര്‍ അനുവാദം നല്‍കി. ചെക്പോസ്‌റ്റുകളിലെ ഉദ്യോഗസ്‌ഥരുടെ കൈക്കൂലിയും അഴിമതിയും വർധിക്കുന്ന സഹചര്യത്തിലാണ് ചെക്പോസ്‌റ്റുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും അഴിമതി മുക്‌തമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചത്.

ചെക്പോസ്‌റ്റുകളില്‍ സത്യസന്ധരായ ഉദ്യോഗസ്‌ഥരെ മാത്രമേ നിയമിക്കാവൂ എന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ ഗതാഗത കമ്മീഷണര്‍ക്ക് നല്‍കിയിരുന്നു. ഉത്തരവ് പ്രകാരം മികവുള്ള ഉദ്യോഗസ്‌ഥരെ കണ്ടെത്താൻ കണക്കെടുപ്പ് നടത്തി. അപ്പോഴാണ് ഭൂരിഭാഗം ഉദ്യോഗസ്‌ഥരും അച്ചടക്ക നടപടി നേരിടുന്നവരോ ചെക്പോസ്‌റ്റില്‍ നിയമിക്കരുതെന്ന് നിഷ്‌കര്‍ഷിച്ചിട്ടുള്ളവരോ ആണെന്ന് ഗതാഗത കമ്മീഷണര്‍ കണ്ടെത്തിയത്.

അങ്ങനെയെങ്കില്‍ അത്തരക്കാരെ ഇനി ചെക്പോസ്‌റ്റില്‍ വെയ്‌ക്കേണ്ടെന്നും, ഉദ്യോഗസ്‌ഥരുടെ ക്ഷാമം ഉണ്ടെങ്കില്‍ മോട്ടോര്‍ വാഹനവകുപ്പിലെ തന്നെ എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിലെ ഉദ്യോഗസ്‌ഥരെ ചെക്പോസ്‌റ്റില്‍ നിയമിക്കാമെന്നും സര്‍ക്കാര്‍ ഉത്തരവിറക്കി. അഴിമതി മുക്‌ത ചെക്പോസ്‌റ്റുകളെന്ന പ്രഖ്യാപനം നടപ്പിലാക്കാനാണ് സർക്കാരിന്റെ ശ്രമം.

National News: ലഖിംപൂര്‍ അന്വേഷണ മേല്‍നോട്ടത്തിന് വിരമിച്ച ജഡ്‌ജി; സുപ്രീം കോടതി തീരുമാനം ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE