ചെന്നൈ: ആംവേ ഇന്ത്യാ എന്റർപ്രൈസസിന്റെ സ്വത്ത് ഇഡി കണ്ടുകെട്ടി. മൾട്ടി ലെവൽ മാർക്കറ്റിംഗ് കുംഭകോണത്തിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നടപടിയെടുത്തത്. 757.77 കോടി രൂപയുടെ സ്വത്താണ് ഇഡി കണ്ടുകെട്ടിയത്. തമിഴ്‌നാട്ടിലെ ദിണ്ടുഗലിൽ ഉള്ള ഫാക്‌ടറിയും, അതിനോട് ചേർന്നുള്ള ഭൂമിയും ഉൾപ്പടെയുള്ള വസ്‌തുക്കൾ അന്വേഷണ സംഘം ജപ്‌തി ചെയ്‌തു.
പ്രിവൻഷൻ ഓഫ് മണി ലോണ്ടറിംഗ് ആക്‌ട് പ്രകാരം 411.83 കോടി രൂപയുടെ വസ്‌തുവകകളും, 345.94 കോടി രൂപയുടെ ബാങ്ക് അക്കൗണ്ടുകളും സ്‌ഥിര നിക്ഷേപങ്ങളുമാണ് ഇഡി കണ്ടുകെട്ടിയത്. ഡയറക്‌ട് സെല്ലിംഗ്, മൾട്ടി ലെവൽ മാർക്കറ്റിംഗ് ശൃഖലയുടെ മറവിൽ വ്യാപക തട്ടിപ്പാണ് ആംവേ നടത്തിയിരുന്നതെന്ന് ഇഡി പറയുന്നു. കമ്പനിയുടെ മിക്ക പ്രൊഡക്‌ടുകൾക്കും അമിത വിലയായിരുന്നുവെന്നും ഇഡി വ്യക്‌തമാക്കി.
Read Also: ഡെൽഹി ജഹാംഗീർപുരി മേഖലയിൽ വീണ്ടും സംഘർഷാവസ്‌ഥ