ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധി അടക്കമുള്ളവരോട് വിശദീകരണം തേടി ഡെൽഹി ഹൈക്കോടതി. ഡോക്‌ടർ സുബ്രഹ്‌മണ്യ സ്വാമി നൽകിയ ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതി നടപടി. സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പുറമെ എഐസിസി ജനറൽ ഓസ്‌കാർ ഫെർണാണ്ടസ്, സുമൻ ദൂബൈ, സാം പിട്രോദ എന്നിവർക്കും കോടതി നോട്ടീസ് നൽകി.
ഏപ്രിൽ 12നകം മറുപടി നൽകാനാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. അതുവരെ തുടർനടപടികൾ നിർത്തിവെക്കുന്നതായും കോടതി അറിയിച്ചു.
സോണിയാ ഗാന്ധിയും മകൻ രാഹുൽ ഗാന്ധിയും അവരുടെ വിധേയരും ചേർന്ന് കോടികണക്കിന് രൂപയുടെ സ്വത്തുള്ള എജെഎൽ എന്ന കമ്പനിയെ യങ് ഇന്ത്യ എന്നൊരു കമ്പനി രൂപീകരിച്ച് തട്ടിയെടുത്തു എന്നാണ് സുബ്രഹ്‌മണ്യം സ്വാമി ആരോപിക്കുന്നത്.
നാഷണൽ ഹെറാൾഡ് ദിനപത്രത്തിന്റെ ഉടമസ്‌ഥരായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് എന്ന കമ്പനിക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ് 90 കോടി രൂപ പലിശ രഹിത വായ്‌പയായി കൊടുത്തുവെന്നും ഈ തുക ഇതുവരെയും തിരിച്ചടച്ചിട്ടില്ലെന്നും സ്വാമിയുടെ പരാതിയിൽ പറയുന്നു.
Read also: കേരള കോൺഗ്രസ് അയോഗ്യതാ വിഷയം; സ്‌പീക്കറുടെ തീരുമാനം 25ന്