ലഹരിമരുന്ന് കേസ്; രാകുല്‍ പ്രീത് സിംഗിനെ ചോദ്യം ചെയ്‌തു, ദീപിക നാളെ

By Staff Reporter, Malabar News
national image_malabar news
Rakul Preet Singh, Deepika Padukone
Ajwa Travels

മുംബൈ: നടന്‍ സുശാന്ത് സിംഗ് രജപുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ നടി രാകുല്‍ പ്രീത് സിംഗിനെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) മുംബൈയില്‍ നാല് മണിക്കൂര്‍ ചോദ്യം ചെയ്‌തു. എന്‍സിബി ഇന്നലെയാണ് രാകുലിനെ ചോദ്യം ചെയ്യാനിരുന്നതെങ്കിലും നടി തനിക്ക് ‘സമന്‍സ്’ ലഭിച്ചില്ലെന്ന് അവകാശപ്പെട്ടതിനെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

രാകുല്‍ പ്രീത് സിംഗിന്റെ പ്രസ്താവന പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. ഇവ വിശകലനം ചെയ്ത് കോടതിയില്‍ ഹാജരാക്കുമെന്ന് എന്‍സിബി ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് നടി ദീപിക പദുക്കോണിനെ നാളെ അന്വേഷണ സംഘം ചോദ്യം ചെയ്യും. ദീപികയുടെ മാനേജര്‍ കരിഷ്മ പ്രകാശിനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്‌തിരുന്നു. കരിഷ്മയെ നാളെ വീണ്ടും ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. വാട്ട്സ്ആപ്പ് ചാറ്റുകളെ കുറിച്ച് എന്‍സിബി രാകുല്‍ പ്രീത് സിംഗ്, കരിഷ്മ പ്രകാശ് എന്നിവരോട് കാര്യങ്ങള്‍ തേടി. അസിസ്റ്റന്റ് ഡയറക്ടര്‍ ക്ഷിതിജ് രവിപ്രസാദ്, അനുഭവ് ചോപ്ര എന്നിവരെയും അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്‌തു. കൂടാതെ ക്ഷിതിജ് രവിപ്രസാദിന്റെ വീട്ടില്‍ റെയ്ഡും നടത്തിയിരുന്നു.

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിനിടെ ചലച്ചിത്ര മേഖലയിലെ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ച് വലിയ ആരോപണങ്ങള്‍ ആണ് ഉയര്‍ന്ന് വരുന്നത്.

അതേസമയം മയക്കുമരുന്ന് വിതരണക്കാരെ പിടികൂടാനാണ് തങ്ങളുടെ അന്വേഷണം ലക്ഷ്യമിടുന്നതെന്ന് എന്‍സിബി പറഞ്ഞു. മാത്രവുമല്ല ഇവര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇടപാടുകാര്‍ ആരൊക്കെയാണെന്നും അന്വേഷിക്കുമെന്നും എന്‍സിബി വ്യക്തമാക്കി.

Read Also: റാണ കപൂറിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE