ദക്ഷിണാഫ്രിക്ക: കോവിഡ് വൈറസിന്റെ പുതിയ വകഭേദം ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തി. സി1.2 എന്ന് പേര് നൽകിയിരിക്കുന്ന പുതിയ വകഭേദം ദക്ഷിണാഫ്രിക്കയിലും, മറ്റ് നിരവധി രാജ്യങ്ങളിലും വ്യാപിച്ചേക്കുമെന്നാണ് പഠനങ്ങൾ വ്യക്‌തമാക്കുന്നത്. കൂടാതെ കോവിഡ് വാക്‌സിനേഷനിലൂടെ നേടിയ സുരക്ഷയെ മറികടക്കാനും ഈ വകഭേദത്തിന് കഴിയുമെന്ന് പഠനങ്ങൾ പറയുന്നു.
ദക്ഷിണാഫ്രിക്കയിൽ പുതിയ വകഭേദം ആദ്യമായി കണ്ടെത്തിയത് കഴിഞ്ഞ മെയ് മാസത്തിൽ ആയിരുന്നു. നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഫോര്‍ കമ്യൂണിക്കബിള്‍ ഡിസീസ്(എന്‍ഐസിഡി), ക്വാസുലു-നേറ്റല്‍ റിസേര്‍ച്ച് ഇന്നൊവേഷന്‍ ആന്‍ഡ് സീക്വെന്‍സിങ് പ്ളാറ്റ്‌ഫോം(കെആര്‍ഐഎസ്‌പി) എന്നിവിടങ്ങളിലെ ശാസ്‍ത്രജ്‌ഞൻമാരാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
ദക്ഷിണാഫ്രിക്കയ്‌ക്ക് പുറമേ ചൈന, കോംഗോ, മൗറീഷ്യസ്, ഇംഗ്ളണ്ട്, ന്യൂസീലന്‍ഡ്, പോര്‍ച്ചുഗല്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലും പുതിയ വകഭേദം കണ്ടെത്തിയതായി ശാസ്‍ത്രജ്‌ഞർ വ്യക്‌തമാക്കുന്നുണ്ട്. ലോകത്ത് ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും കൂടുതൽ മ്യൂട്ടേഷൻ സംഭവിക്കാൻ സാധ്യതയുള്ള വകഭേദമാണ് ഇതെന്നും ഇവർ കൂട്ടിച്ചേർത്തു.
Read also: പെറുവിൽ ബോട്ടപകടം; 11 പേർ മരിച്ചു; നിരവധി പേരെ കാണാതായി