തിരുവനന്തപുരം : സംസ്‌ഥാനത്തെ പോലീസ് സേനക്കും അവരുടെ കുടുംബങ്ങള്‍ക്കുമായി ഇന്‍ഷുറന്‍സ് പരിരക്ഷ നടപ്പാക്കാന്‍ തീരുമാനിച്ച് പോലീസ് സഹകരണ സംഘം. കേരളത്തിലെ മുഴുവന്‍ പോലീസുകാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഇതിലൂടെ ആനുകൂല്യം ലഭിക്കുന്നതാണ്. കെയര്‍ പ്‌ളസ് എന്ന പേരില്‍ ചികില്‍സ സഹായ പദ്ധതിയായാണ് ഇത് നടപ്പാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ പദ്ധതി ഉല്‍ഘാടനം ചെയ്യും.
പദ്ധതിയുടെ ഭാഗമായി പ്രതിവര്‍ഷം 3600 രൂപ അടക്കണം. ഇത് ഒറ്റത്തവണ ആയോ തവണകളായോ അടക്കാം. ഇത്തരത്തില്‍ പദ്ധതിയുടെ ഭാഗമാകുന്ന പോലീസുകാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും മൂന്ന് ലക്ഷം രൂപ വരെ ചികില്‍സ സഹായം ലഭ്യമാകും. ഇരുപതില്‍ അധികം ബെഡുകള്‍ ഉള്ള ഏത് അംഗീകൃത ആശുപത്രിയിൽ നിന്നും ഇവര്‍ക്ക് ഈ പദ്ധതി വഴി ആനുകൂല്യം നേടാം.
കോവിഡ് വ്യാപനം രൂക്ഷമാകുന്ന ഈ സാഹചര്യത്തില്‍ പോലീസുകാര്‍ക്ക് പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതി വേണമെന്ന് ഡിജിപി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം അംഗീകരിച്ചില്ല. തുടര്‍ന്നാണ് പോലീസ് സഹകരണ സംഘം പുതിയ പദ്ധതിയുമായി രംഗത്ത് വരുന്നത്. പദ്ധതി വിജയിച്ചാല്‍ അത് ഏറെ ഗുണകരമാകും എന്നാണ് സഹകരണ സംഘം വ്യക്‌തമാക്കുന്നത്. കൂടാതെ അന്‍പതിനായിരത്തില്‍ അധികം അംഗങ്ങള്‍ ഉള്ള പോലീസ് സേനക്ക് ഈ പദ്ധതി ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ഡിജിപി മുതല്‍ താഴേക്കുള്ള എല്ലാ പോലീസ് അംഗങ്ങള്‍ക്കും പദ്ധതിയുടെ ഭാഗമാകാന്‍ സാധിക്കും.
Read also : കോവിഡ് പ്രതിരോധത്തില്‍ കേരള പോലീസിന്റേത് മഹത്തായ സേവനം; മുഖ്യമന്ത്രി