തിരുവനന്തപുരം: മന്ത്രിസഭയിൽ പുതുമുഖങ്ങളെ ഉൾപ്പെടുത്തുക എന്നത് പാർട്ടി ആലോചിച്ചെടുത്ത തീരുമാനമാണെന്ന് എ വിജയരാഘവൻ. പാർട്ടി നിലപാട് അന്തിമമാണ്. കെകെ ഷൈലജക്ക് മന്ത്രിസ്‌ഥാനം നൽകാത്തത് സംബന്ധിച്ച് പാർട്ടി തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്നും വിജയരാഘവൻ വ്യക്‌തമാക്കി. രണ്ടാം ഇടതുപക്ഷ സർക്കാരിൽ മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങളാണ്. യുവ ജനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടുള്ള മന്ത്രിസഭക്കാണ് ഇത്തവണ രൂപം നൽകിയിരിക്കുന്നത്.
അതേസമയം അഞ്ഞൂറ് പേരെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തുന്ന സത്യപ്രതിജ്‌ഞക്ക് എതിരെയുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തൃശൂർ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ചികിൽസാ നീതി എന്ന സംഘടനയുടെ ജനറൽ സെക്രട്ടറി ഡോ. കെജെ പ്രിൻസാണ് ഹരജി നൽകിയത്. കോവിഡ് പ്രോട്ടോകോൾ ലംഘിച്ചുള്ള സത്യപ്രതിജ്‌ഞക്ക് എതിരെ കോടതി സ്വമേധയാ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ അനിൽ തോമസ്, ഡെമോക്രാറ്റിക് പാർട്ടി പ്രസിഡണ്ട് ജോർജ്ജ് സെബാസ്‌റ്റ്യൻ എന്നിവര്‍ നൽകിയ പരാതികളും ഹൈക്കോടതിക്ക് മുന്നിലുണ്ട്.
Read also: കടയടപ്പ് സമരം; 12,414 റേഷൻ വ്യാപാരികൾക്ക് എതിരെ കർശന നടപടിക്ക് നിർദ്ദേശം