തൃശൂർ: ജില്ലയിലെ ബീച്ചുകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് കളക്‌ടർ എസ് ഷാനവാസ് അറിയിച്ചു. സഞ്ചാരികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കൂട്ടം കൂടുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് എതിരെ പിഴയോട് കൂടി കേസുകൾ രജിസ്‌റ്റർ ചെയ്യാൻ സെക്‌ടറൽ മജിസ്‌ട്രേറ്റുമാർക്കും പോലീസിനും നിർദേശം നൽകിയിട്ടുണ്ട്.
സമീപ ജില്ലകളിൽ നിന്ന് ധാരാളം ആളുകൾ ജില്ലയിലെ ബീച്ചുകളിൽ കൂട്ടത്തോടെ എത്തുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. പലരും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഇവിടേക്ക് എത്തുന്നതെന്നും കളക്‌ടർ അറിയിച്ചു. ഇതിനെ തുടർന്ന് ജില്ലയിലെ എല്ലാ ബീച്ചുകളിലും വൈകിട്ട് 6.30ന് ശേഷം പ്രവേശന അനുമതി നിരോധിച്ചു.
രോഗവ്യാപന സാധ്യത നിലനിൽക്കുന്നതിനാൽ കുട്ടികൾ, ഗർഭിണികൾ, വയോധികർ എന്നിവർക്ക് ബീച്ചുകളിൽ കർശന നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
Read also: യുവതിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം; തലനാരിഴക്ക് രക്ഷപെട്ടു