ഡെൽഹി: ഒബിസി പട്ടിക തയ്യാറാക്കുന്നതിന് സംസ്‌ഥാനങ്ങളുടെ അവകാശം പുനഃസ്‌ഥാപിക്കുന്നതിന് ഉള്ള ബില്‍ ലോകസഭ പാസാക്കി. 385 അംഗങ്ങൾ ബില്ലിനെ പിന്തുണച്ചു. ആരും എതിര്‍ത്തില്ല. കോണ്‍ഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെയാണ് ബിൽ പാസായത്.
ഭരണഘടനയിലെ മൂന്ന് അനുച്ഛേദങ്ങളിലാണ് 127ആം ഭേദഗതിയിലൂടെ മാറ്റങ്ങൾ കൊണ്ടുവരുന്നത്.
അതേമസമയം മറാത്ത സംവരണ കേസിലെ സുപ്രീംകോടതി വിധി മറികടക്കാൻ വ്യവസ്‌ഥകളുള്ള ബിൽ നാളെ രാജ്യസഭയിലും കൊണ്ടുവരും.
മറാത്താ സംവരണം റദ്ദാക്കിയ സുപ്രീം കോടതി ഒബിസി പട്ടികയിൽ ഏതെങ്കിലും വിഭാഗത്തെ ഉൾപ്പെടുത്താനുള്ള അധികാരം രാഷ്‍ട്രപതിക്ക് മാത്രമാണെന്ന് വ്യക്‌തമാക്കിയിരുന്നു. ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന് കേന്ദ്രസർക്കാർ ഭരണഘടനാ പദവി നല്‍കിയ സാഹചര്യത്തിലാണ് ഇതെന്നും കോടതി ചൂണ്ടിക്കാട്ടി.
സുപ്രീംകോടതി തീരുമാനം ചൂണ്ടിക്കാട്ടി കേരളത്തിൽ ക്രിസ്‌ത്യൻ നാടാർ വിഭാഗത്തെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തിയത് ഹൈക്കോടതി തടഞ്ഞിരുന്നു. ക്രിസ്‌ത്യൻ നാടാർ സംവരണം സ്‌റ്റേ ചെയ്‌ത സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഹരജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ സിംഗിൾ ബെഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന സർക്കാർ ആവശ്യം കോടതി അംഗീകരിച്ചില്ല.
Most Read: കൊല്ലപ്പെട്ട പെൺകുട്ടിയെ തിരിച്ചറിയുന്ന ചിത്രം; രാഹുലിനെതിരെ ബിജെപി നേതാവിന്റെ പരാതി