‘പാശ്‌ചാത്യ രാജ്യങ്ങളുടെ പിന്തുണയില്ല’; നയതന്ത്ര പ്രശ്‌നം പരിഹരിക്കുമെന്ന് ജസ്‌റ്റിൻ ട്രൂഡോ

സഖ്യകക്ഷികളായ പല പാശ്‌ചാത്യ രാജ്യങ്ങളും ആഗ്രഹിക്കുന്ന രീതിയിലിലുള്ള പിന്തുണ കാനഡക്ക് നൽകാത്തതിനെ തുടർന്നാണ് ഈ പിൻമാറ്റം എന്നാണ് സൂചന.

By Trainee Reporter, Malabar News
india-canada
Ajwa Travels

ടൊറന്റോ: ഇന്ത്യ- കാനഡ നയതന്ത്ര തർക്കം പരിഹരിക്കപ്പെടുമെന്ന് സൂചന. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് കാനഡ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ വ്യക്‌തമാക്കി. സഖ്യകക്ഷികളായ പല പാശ്‌ചാത്യ രാജ്യങ്ങളും ആഗ്രഹിക്കുന്ന രീതിയിലിലുള്ള പിന്തുണ കാനഡക്ക് നൽകാത്തതിനെ തുടർന്നാണ് ഈ പിൻമാറ്റം എന്നാണ് സൂചന.

ഭരണം നിലനിർത്താനുള്ള ആഭ്യന്തര സമ്മർദ്ദമാണ് കാനഡ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോയെ ഇന്ത്യക്കെതിരെ തിരിയാൻ പ്രേരിപ്പിച്ചതെന്ന വിലയിരുത്തലാണ് പല രാജ്യങ്ങൾക്കുമുള്ളത്. സിഖ് നേതാവ് ജഗ്‌മീത് സിംഗിന്റെ ന്യൂ ഡെമോക്രാറ്റിക് പാർട്ടിയുടെ നിർണായക പിന്തുണ ഉറപ്പിക്കാനാണ് ട്രൂഡോ ഇന്ത്യക്കെതിരെ തിരിഞ്ഞതെന്നാണ് പല രാജ്യങ്ങളും വിലയിരുത്തുന്നത്. ഇതേ തുടർന്ന്, ഇന്ത്യ- കാനഡ നയതന്ത്ര വിഷയത്തിൽ പലരും തണുത്ത പ്രതികരണമാണ് നടത്തിയതും.

അതിനിടെ, ഇന്ത്യക്കാരായ ഹിന്ദുക്കൾ കാനഡ വിടണമെന്ന ഖലിസ്‌ഥാൻ നേതാവിന്റെ ആഹ്വാനം കാനഡ സർക്കാർ തള്ളിയതും നിർണായകമാണ്. കാനഡയിൽ നിന്ന് ഇന്ത്യയിലേക്ക് വിസ അനുവദിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയ നടപടികൾക്ക് പിന്നാലെയാണ് കാനഡ നിലപാട് വ്യക്‌തമാക്കിയത്‌. രാജ്യത്ത് വിദ്വേഷത്തിന് ഇടമില്ലെന്ന് വ്യക്‌തമാക്കി, കാനഡയുടെ പബ്ളിക് സേഫ്‌റ്റി മന്ത്രാലയം എക്‌സിൽ (ട്വിറ്റർ) പോസ്‌റ്റിട്ടു.

കാനഡയിലുള്ള ഇന്ത്യക്കാരായ ഹിന്ദുക്കൾ ഇന്ത്യയിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെടുന്ന ഖലിസ്‌ഥാൻ വിഘടനവാദി നേതാവ് ഗുർപട്‌വന്ത് സിങ് പന്നുന്റെ വീഡിയോ പ്രകോപനപരവും വിദ്വേഷജനകവുമാണെന്നാണ് സർക്കാർ വിലയിരുത്തൽ. വീഡിയോ കനേഡിയൻ പൗരൻമാരോടും അവർ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളോടും അനാദരവാവ് കാട്ടുന്നതാണെന്നാണ് സർക്കാരിന്റെ വാദം. കാനഡയിലുള്ളവർ പരസ്‌പരം ബഹുമാനിക്കണമെന്നും സർക്കാർ ആഹ്വാനം ചെയ്‌തു.

ഖലിസ്‌ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്‌ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണം കാനഡ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ അവർത്തിച്ചതോടെയാണ് ഇപ്പോഴുണ്ടായ നയതന്ത്ര പ്രശ്‌നങ്ങൾക്ക് കാരണമായത്. കാനഡയുമായുള്ള നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ കാനഡ പൗരൻമാർക്ക് വിസ നൽകുന്നത് ഇന്ത്യ നിർത്തിവെച്ചിരുന്നു.

അതേസമയം, ചൊവ്വാഴ്‌ച വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ യുഎൻ പൊതുസഭയെ അഭിമുഖീകരിക്കും. കാനഡ വിഷയത്തിലെ ഇന്ത്യയുടെ അതൃപ്‌തി അദ്ദേഹം ലോകരാഷ്ട്രങ്ങളെ അറിയിക്കുമെന്നാണ് കരുതുന്നത്. അന്താരാഷ്‌ട്ര ഭീകരവാദം ചെറുക്കൻ പ്രതിജ്‌ഞാബന്ധമാണെന്ന് ക്വാഡ്‌ രാഷ്‌ട്രങ്ങൾ സംയുക്‌ത പ്രസ്‌താവന ഇറക്കിയതും ഇന്ത്യക്ക് നേട്ടമാണ്.

Most Read| ഇത് ചക്കയോ അതോ ഉള്ളിയോ? ‘ഭീമൻ ഉള്ളി’ കണ്ടു ഞെട്ടി കർഷകൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE