തിരുവനന്തപുരം: സര്‍ക്കാരിനെയും സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനെയും വിമര്‍ശിച്ച് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. ബിനീഷ് കോടിയേരിയുടെ അറസ്‌റ്റ് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.
നേതാക്കള്‍ മാത്രമല്ല കുടുംബവും സംശയത്തിന് അതീതരായിരിക്കണം എന്നാണ് മുല്ലപ്പള്ളി പറഞ്ഞത്. സര്‍ക്കാര്‍ ചുവന്ന പരവതാനി വിരിച്ചാണ് കേന്ദ്ര ഏജന്‍സികളെ കേരളത്തിലേക്ക് ക്ഷണിച്ചത്, എന്നാല്‍ ഇപ്പോള്‍ നെഞ്ചിടിപ്പ് വര്‍ധിക്കുകയാണ്. മുല്ലപ്പള്ളി പറഞ്ഞു.
കേന്ദ്രം അന്വേഷണ ഏജന്‍സികളെ മുന്‍നിര്‍ത്തി സര്‍ക്കാരിനെ അസ്‌ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നാണ് സര്‍ക്കാര്‍ ആരോപിക്കുന്നത്. എന്നാല്‍ ഇത് തെളിയിക്കാന്‍ സര്‍ക്കാരിന്റെ കൈയില്‍ തെളിവുകൾ ഒന്നുമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
വയനാട്ടിലെ മാവോയിസ്‌റ്റ് ഏറ്റുമുട്ടലും മുല്ലപ്പള്ളി ചൂണ്ടിക്കാണിച്ചു. മാവോയിസ്‌റ്റുകൾ എന്ന് മുതലാണ് സിപിഎമ്മിന്റെ കണ്ണിലെ കരടായത്. വ്യാജ ഏറ്റുമുട്ടല്‍ സിപിഎം നയമാണോയെന്നും കെപിസിസി അദ്ധ്യക്ഷന്‍ ചോദിച്ചു.
അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാരിന് എതിരെയാണ് ഞങ്ങളുടെ പോരാട്ടം. ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ട്. അവരില്‍ ഞങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ട്, മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
Read Also: പ്രതിപക്ഷ നേതാക്കൾക്കെതിരെ കള്ളക്കേസ്; കമറുദ്ദീൻ തട്ടിപ്പ് നടത്തിയിട്ടില്ല; ന്യായീകരിച്ച് ചെന്നിത്തല