ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ട്രെയിനില്‍വച്ച് കന്യാസ്‍ത്രീകളെ അധിക്ഷേപിച്ച സംഭവത്തില്‍ കാണ്‍പൂര്‍ റെയില്‍വേ എസ്എസ്‌പി കന്യാസ്‍ത്രീകളുടെ മൊഴി രേഖപ്പെടുത്തി. ഓണ്‍ലൈനിലൂടെയാണ് ഇവരുടെ മൊഴിയെടുത്തത്. രണ്ട് കന്യാസ്‍ത്രീകളുടെയും രണ്ട് സന്യസ്‌ത വിദ്യാര്‍ഥികളുടെയും മൊഴിയാണ് റെയില്‍വേ പോലീസ് രേഖപ്പെടുത്തിയത്.
കന്യാസ്‍ത്രീകള്‍ വനിത കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി. കേസില്‍ റെയില്‍വേ പോലീസ് വൈകാതെ അന്വേഷണ റിപ്പോര്‍ട് സമര്‍പ്പിക്കും. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധി കന്യാസ്‍ത്രീകളെ ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചു.
മാര്‍ച്ച് 19നാണ് കേസിന് ആസ്‌പദമായ സംഭവം. ഒഡിഷയില്‍ നിന്നുള്ള രണ്ട് വിദ്യാർഥികളെ വീട്ടിലേക്ക് എത്തിക്കാനാണ് മലയാളികൾ ഉൾപ്പെടുന്ന കന്യാസ്‍ത്രീ സംഘം ഡെല്‍ഹിയില്‍ നിന്നും യാത്ര തിരിച്ചത്. ജാന്‍സി എത്താറായപ്പോള്‍ ട്രെയിനിൽ വച്ച് ചിലര്‍ ഇവരുടെ അടുത്തെത്തി പ്രശ്‌നമുണ്ടാക്കാന്‍ തുടങ്ങുകയായിരുന്നു.
വിദ്യാർഥികളെ കന്യാസ്‍ത്രീകള്‍ മതം മാറ്റാന്‍ ശ്രമിക്കുകയാണ് എന്നായിരുന്നു അക്രമികളുടെ ആരോപണം. അക്രമികൾ എബിവിപി പ്രവർത്തകർ ആണെന്നാണ് ആരോപണം. എബിവിപി പ്രവര്‍ത്തകരാണ് അധിക്ഷേപത്തിന് പിന്നിലെന്ന് റെയില്‍വേ സൂപ്രണ്ടും വെളിപ്പെടുത്തിയിരുന്നു.
Entertainment News: സണ്ണി ലിയോൺ വീണ്ടും മലയാളത്തിലേക്ക്; ഇത്തവണ എത്തുന്നത് നായികയായി