ഒമൈക്രോൺ; കൂടുതൽ ജാഗ്രത വേണം- ആരോഗ്യവകുപ്പ്

By News Bureau, Malabar News
omicron spread in kerala
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒമൈക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം. ക്രിസ്‌മസ്, ന്യൂ- ഇയർ പശ്‌ചാത്തലത്തിൽ ആരോഗ്യവകുപ്പ് പ്രത്യേക മാർഗ നിർദ്ദേശം ഇറക്കിയേക്കും എന്നാണ് സൂചന.

ക്‌ളസ്‌റ്ററുകൾ കേന്ദ്രീകരിച്ചുള്ള സാമ്പിൾ പരിശോധന വ്യാപിപ്പിക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. രോഗവ്യാപനം തടയുന്നതിന് വിമാനത്താവളങ്ങളിലെ നിലവിലുള്ള പരിശോധന സംവിധാനങ്ങളിൽ പുതിയ ക്രമീകരണം ഏർപ്പെടുത്താനും ആലോചനയുണ്ട്.

കഴിഞ്ഞ ദിവസം സംസ്‌ഥാനത്ത് 5 ഒമൈക്രോൺ കേസുകൾ കൂടി റിപ്പോർട് ചെയ്‌തിരുന്നു. ഇതോടെ സംസ്‌ഥാനത്തെ ആകെ ഒമൈക്രോൺ രോഗ ബാധിതരുടെ എണ്ണം 29 ആയി.

ദക്ഷിണേന്ത്യയിലെ നാല് സംസ്‌ഥാനങ്ങളിലും ഒമൈക്രോൺ കേസുകൾ വർധിക്കുകയാണ്.

തമിഴ്‌നാട്ടിൽ കേസുകൾ ഉയരുന്നത് ആശങ്കയ്‌ക്ക് ഇടയാക്കുന്നുണ്ട്. തമിഴ്‌നാട്ടിൽ ഇന്നലെ മാത്രം 33 പേർക്ക് രോഗം കണ്ടെത്തി. സംസ്‌ഥാനത്ത് ഇതുവരെ 34 പേർക്കാണ് ഒമൈക്രോൺ കണ്ടെത്തിയത്. സ്‌ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്റെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും.

കർണാടകയിൽ 12 പേർക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 31 ആയി. തെലങ്കാനയിൽ 14 പേർക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. ഇതോടെ രോഗികളുടെ എണ്ണം 38 ആയി. ആന്ധ്രാപ്രദേശിൽ രണ്ടുപേർക്കാണ് ഇതുവരെ ഒമൈക്രോൺ സ്‌ഥിരീകരിച്ചത്‌.

Most Read: ഉത്തരേന്ത്യയിൽ ശീതതരംഗം അവസാനിച്ചു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE