തിരുവനന്തപുരം: സംസ്‌ഥാനത്ത് ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിൽ. ഓണക്കിറ്റ് വിതരണം എല്ലായിടത്തും തുടങ്ങാനായില്ല. തിരുവനന്തപുരത്ത് മാത്രമാണ് കിറ്റുകൾ തയ്യാറായത്. മറ്റു ജില്ലകളിൽ നാളെ മാത്രമേ കിറ്റുകൾ വിതരണം ചെയ്യാൻ സാധിക്കുകയുള്ളൂവെന്നാണ് ഭക്ഷ്യവകുപ്പ് അറിയിക്കുന്നത്. മിൽമ ഉൽപ്പന്നങ്ങളിലാണ് ക്ഷാമമെന്ന് ഭക്ഷ്യ വകുപ്പ് പറയുന്നു. ഇന്നലെയാണ് ഭക്ഷ്യമന്ത്രി ജിആർ അനിൽ കിറ്റ് വിതരണത്തിന്റെ ഉൽഘാടനം നിർവഹിച്ചത്.
മഞ്ഞ കാർഡുകാർക്ക് ഇന്ന് മുതൽ കിറ്റ് നൽകി തുടങ്ങുമെന്ന് ഭക്ഷ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ, 13 ഇനത്തിൽ മിൽമയിൽ നിന്ന് കിട്ടേണ്ട പായസക്കൂട്ട് ഇതുവരെ ലഭിച്ചിട്ടില്ല. ഉടനെ പരിഹരിച്ചില്ലെങ്കിൽ പകരം വഴി നോക്കേണ്ടി വരുമെന്ന് മിൽമയെ അറിയിച്ചിട്ടുണ്ടെന്നും ഭക്ഷ്യവകുപ്പ് വ്യക്‌തമാക്കി. കിറ്റിലേക്ക് വേണ്ട സാധനങ്ങൾ മാവേലി സ്‌റ്റോറുകളിൽ എത്തിച്ചു അവിടെ നിന്ന് പാക്ക് ചെയ്‌താണ് റേഷൻ കടകളിലേക്ക് എത്തിക്കുന്നത്.
മാവേലി സ്‌റ്റോറുകളിലേക്ക് സാധനങ്ങളിറക്കാൻ പോലും ഇതുവരെ കഴിഞ്ഞില്ലെന്നിരിക്കെ, നാളെയും കിറ്റ് നൽകാനാകുമോ എന്ന കാര്യത്തിൽ റേഷൻ കടക്കാർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഞായറാഴ്‌ച അടക്കം ബാക്കി രണ്ടു ദിവസം കൊണ്ട് കിറ്റ് വിതരണം പൂർത്തിയാകുമോ എണ്ണത്തിലും അനിശ്‌ചിതത്വം തുടരുകയാണ്. 6.07 ലക്ഷം കിറ്റുകളാണ് വിതരണം ചെയ്യേണ്ടത്.
Most Read| കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ബിനാമി ഇടപാടുകൾക്ക് പിന്നിൽ എസി മൊയ്‌തീനെന്ന് ഇഡി